Tuesday, September 30, 2008

ഐക്യനാടും ഐടിക്കാരും..

അമേരിക്കയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പതിയെ ലോകത്താകമാനം ഒരു സാമ്പത്തിക അസ്ഥിരതയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്.. വന്‍കിട ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ദിനംപ്രതി പാപ്പരത്തം പ്രഖ്യാപിച്ചു തങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു...

ആട്ടം അവിടെ നടക്കുമ്പോള്‍ കൊട്ട് ഇവിടെ ഇന്ത്യാക്കരന്മാരായ ഐടി ഏമാന്മാരുടെ ചങ്കിനകതാണ്. സായിപ്പിന്റെ പണക്കിഴി സ്വപ്നം കണ്ടു ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന സങ്കെതികതികവിന്റെ ദാന്തഗോപുര നിവാസികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കഴിഞ്ഞ കുറെക്കാലമായി വാര്‍ത്തകള്‍ സമ്മാനിക്കുന്നത്.

അല്പന് അര്ത്ഥം കിട്ടിയപ്പോള്‍ അര്‍ദ്ധരാത്രിക്ക് കുടപിടിചെന്നു പറഞ്ഞ പോലെയാണ് ഇവിടെ ചിലര്‍ക്ക് വന്നു കൂടിയിരിക്കുന്നത്.. ഐടിന്നു പത്തു ചക്രം കിട്ടിയപ്പോള്‍ കര്‍ക്കിടകതിലും ഫ്ലാറ്റ് ബുക്ക് ചെയ്തു പോന്നതരം കാടിയവരനിപ്പോ നെഞ്ഞതടിച്ചു നിലവിളി കൂടുന്നത്..

മെട്രോ നഗരങ്ങളെ വിട്ടുകള, ഇങ്ങു ഇതിപ്പോന്ന തിരോന്തോരത്ത് പോലും ഇന്നിപ്പോ ഫ്ലാടുകള്‍ക്ക് ദുബായ് നഗരത്തിലെതിനെക്കാള്‍ വിലയാണ്.. സ്ഥലത്തിന്റെ വില ഇത്രയേറെ കുതിച്ചുയര്‍ന്ന അവസ്ഥ വേറെങ്ങും ഉണ്ടായിട്ടില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അക്കമിട്ടു നിരത്തിയ പോലെയാണ് നിരത്തില്‍ ഇറങ്ങിയാലോ സാമാനം വാങ്ങാന്‍ ചാല ചന്തയ്ക്ക് പോയാലോ നമുക്ക് കാണാന്‍ കഴിയുക. കാരണം നിര്‍ലോഭമായി ഒരു കാരണവുമില്ലാതെ കാശ് വാരി എറിഞ്ഞു ചോദിക്കുന്ന വിലയ്ക്ക് വാങ്ങികൊണ്ട് പോകുന്ന ഐടി തമ്പ്രാക്കള്‍. പത്തു രൂപയുടെ പച്ചക്കറിക്ക് അവര്‍ അമ്പതു ചോദിച്ചാലും കൊടുക്കും..പിന്നെ നാളെ തൊട്ടു അമ്പതു രൂപയിക് കുറഞ്ഞു അവിടെ പച്ചക്കറി കിട്ടാനില്ലാത്ത അവസ്ഥ..

വസ്തുകച്ചവടവും ഫ്ലാറ്റ് കചോടവുമാണ് അതിലേറെ രസകരം , ചന്തക്ക് ചെന്നു കോഴിക്ക് വില പറയും പോലെയാണ് കച്ചവടങ്ങള്‍.. വായില്‍ വരുന്ന വിലയാണ് ഉടമ ചോദിക്കുന്നത്, മറുത്തൊരു അക്ഷരം പറയാതെ കാശ് വെറും പുല്ലാനെന്നുള്ള ചേഷ്ടകളോടെ ഈ ലോകത്തെയാകെ പുച്ഛത്തോടെ നോക്കിക്കൊണ്ട്‌ ചെക്കെഴുതി കൊടുക്കുന്ന കഴുത്തില്‍ കോണകം കെട്ടിയ പുത്ത്തിമാന്മാര്‍. ഇതൊക്കെയും ബാന്കില്‍ നിന്നെടുക്കുന്ന ഭീമമായ തുകയും പലിശയും പലിശയുടെ പലിശയും ഉള്ള ലോനിന്മേല്‍ കളിയാണ് എന്നുള്ള കാര്യം പ്രത്യേകം ഓര്ത്തു വെക്കുക !

വെറും പത്തു മുതല്‍ ഇരുപത് ലക്ഷം വരെ വില വരുന്ന ഫ്ലാറ്റുകള്‍ അന്‍പതും എഴുപതും ലക്ഷം കൊടുത്തു വാങ്ങുന്നത് ഇവരാണ്.. മുപ്പതിനായിരം രൂപയ്ക്ക് കിട്ടുന്ന സ്ഥലങ്ങള്‍ അഞ്ചും ഏഴും ലക്ഷം വില പറഞ്ഞു വാങ്ങുന്നതും ഇവര്‍ തന്നെ. അങ്ങനെ പണത്തിന്റെ അഹങ്കാരം വെനുന്നിടതും വേണ്ടാത്തിടത്തും പ്രദര്‍ശിപ്പിച്ചു ആളുകളുടെ അസ്സുയ നിറഞ്ഞ അമ്പരപ്പ് കണ്കുളിര്‍ക്കെ കണ്ട ഇവരൊക്കെ കണ്ണ് നിറയാന്‍ പോകുന്നത് ഇനിയാണ്..

അങ്ങനെ വന്നു വന്നു പാത്തും മൂവായിരവും ശമ്പളമുള്ള സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായത്.. അങ്ങനെ വണ്ടിയും വള്ളവും വാഴപ്പിണ്ടിയും വരെ അനാവശ്യ വില കൊണ്ടുത്ത്‌ വാങ്ങി ഉപയോഗിച്ചു വരുമ്പോളാണ് ഇപ്പോഴത്തെ ഇടിത്തീ വാര്‍ത്തകള്‍...

( തുടരും... )



Sunday, September 28, 2008

പൊട്ടട്ടങ്ങനെ പൊട്ടട്ടെ..

ദീപാവലിക്ക് പത്തുപൈസ പടക്കം പൊട്ടുന്നത് പോലെയാണ് കുറെ കാലങ്ങള്‍ കൊണ്ടു ഇന്ത്യാ മഹാരാജ്യത്ത് പിള്ളാര്‌ ബോംബുകള്‍ പൊട്ടിച്ചു കളിക്കുന്നത്.. ആദ്യം ഹൈദരാബാദില്‍ പിന്നെ കര്‍ണാടകയില്‍,മുംബെയില്‍ പിന്നെ നമ്മടെ തലതൊട്ടപ്പന്മാര്‍ നിവസിക്കുന്ന ഡല്ഹി പുതുക്കോട്ടയില്‍ അങ്ങനെ എത്ര എത്ര ബോംബുകള്‍ ആളുകളുടെ ജീവന്‍ എടുത്തു കൊണ്ടേ ഇരിക്കുന്നു..

പൊട്ടുമ്പോള്‍ ഒരു ഞെട്ടലും ഖേദപ്രകടനവും കുറ്റവാളികളെ ഉടന്‍തന്നെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടു വന്നു എതാണ്ടൊക്കെ അങ്ങ് കാണിക്കുമെന്ന സ്ഥിരം പല്ലവിയും കേട്ടു സഹികെട്ടത് ജനത്തിന്.. ആംബുലന്‍സ് വരുന്നു ഫയര് എന്‍ജിന്‍ വരുന്നു നിലവിളി ശബ്ദങ്ങള്‍ കൂട്ടകരച്ചിലുകള്‍ ചാന്നെല്‍കര്‍ക്കും പത്രക്കാര്‍ക്കും ചാകര ഹോയ് ഹോയ് ..

ഇതിന്‍റെ ഒക്കെ പിന്നില്‍ ആരാണ്? എല്ലാര്ക്കും അറിയാം.. ആരൊക്കെ അകത്താകുന്നു? അതില്‍ ആരൊക്കെ ശിക്ഷിക്കപെടുന്നു? എന്തുകൊണ്ട് ഇതുപോലെ ഉള്ള സംഭവങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നു? നിരപരാധികള്‍ ആയ പാവപ്പെട്ട ജനം സാമാനം വാങ്ങാന്‍ ചന്തയ്ക്ക് പോകുന്നുമ്പോള്‍ ചിന്നഭിന്നം ആകുന്ന ഈ ക്രൂരത ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി??? ഒരായിരം ചോദ്യങ്ങള്‍ വടി പോലെ മുന്നില്‍ നിക്കുന്നു!!!

എല്ലാം ഇസ്ലാമിന് വേണ്ടി അല്ലെങ്കില്‍ ജിഹാടെന്ന വിശുദ്ധ യുദ്ധത്തിനു വേണ്ടി !! നിരവധി നിരപരാധികളെ കൊന്ന കഴിഞ്ഞ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ ആണെന്ന് കണ്ടെത്തിയ മോലകുടി മാറാത്ത പയ്യന്മാര്‍ പറഞ്ഞ മറുപടി ആണിത്.. കൊള്ളാം വളരെ നല്ല കാര്യം.. എടാ പാടെ അല്ലഹൂനു വേണ്ടി ബോംബ് വെച്ചാല്‍ കിട്ടാന്‍ പോകുന്നത് ഇവിടുത്തെ സാദാരണ പാടുപരിപടിയില്‍ കിട്ടും പോലെ ഉള്ള വെറും ഒരു ഫ്ലാറ്റ് അല്ല... അങ്ങ് സ്വര്‍ഗ്ഗ രാജ്യത്ത് കൊട്ടാരം പരിചാരക വൃന്തം അനേകം സുന്ദരികളുടെ സ്നേഹ ലാളനങ്ങള്‍ ..എന്തൊരു ഓഫര്‍! അതും ചത്തു പണ്ടാരം അടങ്ങി അങ്ങ് ചെല്ലുമ്പോള്‍... എടാ കൊച്ചുങ്ങളെ നീ ഒക്കെ നല്ല കാര്യത്തിന് വേണ്ടി ഒരു ബോംബ് വെക്ക്.. രാഷ്ട്രീയക്കാരുടെ അഴിമതിക്ക് വെക്ക് ഒരു ബോംബ്.. ആളുകളുടെ പട്ടിണി മരണം..വെക്ക് ഒരു ബോംബ്.. തൊഴില്‍ എടുത്തിട്ടും കൂലി കൊടുക്കാത്ത മുതലാളിമാര്‍..കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊള്ളുന്ന കാപാലികര്‍..വെക്കൊരു ബോംബ്.. ആളുകള്‍ നിങ്ങളെ ഒരിക്കല്‍ എങ്കിലും നന്ദിയോടെ ഓര്‍ക്കും.. ഇതു ആര്ക്കും ആര്ക്കും പ്രയോജനം ചെയ്യാത്ത കാര്യത്തിനു നിരപരാധികള്‍ ആയ ഒരുകൂട്ടം മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതിന് ഒരു ന്യായീകരവുമില്ല.. മാപ്പുമില്ല..

ഇതു ഒരു പ്രത്യേക മത വിഭാഗത്തിന്റെ മാത്രം കാര്യമല്ല.. അആരു എന്ത് അതിക്രമം കാണിച്ചാലും അതിനൊക്കെ പഴി ചാരുന്നത്‌ ഈ ലോകത്തൊന്നും ആരും കാണാത്ത കുറെ ദൈവങ്ങളുടെ പേരിലാണ്...

ഇത്തരം പോക്രിതരതിനെ ഇല്ലാതാക്കാന്‍ നമുക്കു നിയമങ്ങള്‍ ഇല്ലാത്തതല്ല, അത് നടപ്പാക്കാന്‍ നമള്‍ കാണിക്കുന്ന വിമുഖത, അല്ലെങ്കില്‍ വോട്ടു ബാന്കിന്റെ മുന്നില്‍ നിഷ്ക്രിയര്‍ ആയി പോകുന്ന രാഷ്ട്രീയക്കാരുടെ മുതലെടുപ്പുകള്‍.. കുറ്റവാളികള്‍ എന്ന് നിയമം കണ്ടെതുവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം ക്രൂരതകള്‍ അവസാനിക്കു.. ചാവേരുകള്‍ക്ക് ചാവാന്‍ പേടിയില്ല പക്ഷെ അവനെ നയിക്കുന്ന ഇതിനോകെ ചുക്കാന്‍ പിടിക്കുന്നവര്‍ക്ക് അതുണ്ട്. അതിനാല്‍ ഇതിന്‍റെ ഒക്കെ സ്രോതസ്സുകളെ ആണ് കണ്ടെതണ്ടതും നശിപ്പിക്കെണ്ടതും...

Wednesday, September 24, 2008

ഇവന്‍മാരെ ഒക്കെ എന്തോ വിളിക്കണം ?

പണിത്തിരക്ക് മൂലം കുറെ കാലമായി ബ്ലോഗ്ഗിലേക്ക്‌ ജഗ്ഗു എത്തി നോക്കിയിട്ട്.. ഒരു ബ്ലൂ പുരാണം പകുതി എഴുതി വെച്ചിട്ട് പോയതാണ്.. ഓര്‍മയുണ്ട് എന്ത് വില കൊടുത്തും ജഗ്ഗു അത് പൂര്‍ത്തിയാകും..അല്പം കാലതാമസം വരുമെന്ന് മാത്രം മാന്യ വായനക്കാര്‍ ക്ഷെമിക്കുക..

ഞെക്കിയാല്‍ വലുപ്പത്തില്‍ കാണാവുന്നതാണ്..
പിന്നെ ഇന്നു എനിക്ക് കിട്ടിയ ഒരു മെയില് ആണിത്.. കണ്ടപ്പോള്‍ സങ്കടം തോന്നി...അതുകൊണ്ട് നിങ്ങളെ കൂടെ സംകട പെടുതാനായി ഇവിടെ പോസ്റ്റ് ചെയ്യുന്നു..

ഇവന്മാരെ ഒക്കെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് സ്വെയം ആലോചിക്കുക..എന്നിട് പട്ടുമെന്കില്‍ ഇവിടെ കമന്റ് ഇടുക..

അയ്യയ്യോ... ഇതു നേരെ ചൊവ്വേ കാണാന്‍ പറ്റുന്നില്ല അല്ലെ? അത് ശെരി.. ഞാന്‍ ഇതിന്റെ ഒറിജിനല്‍ ഒരെണ്ണം എടുത്തു അപ്‌ലോഡ് ചെയ്തിട്ട് അതിന്റെ ലിങ്ക് ഇവിടെ ഇടുന്നതാണ്..


Monday, September 1, 2008

ഒരല്പം ബ്ലൂടൂത്ത് ചരിതം..

കഴിഞ്ഞ പോസ്റ്റിനു കമന്റ്സ് ഇട്ട ഇപ്പോള്‍ ഇട്ടുകൊണ്ടിരിക്കുന്ന ഇനിയും ഇടാന്‍ പോകുന്ന എല്ലാ മാന്യ ബ്ലോഗ്ഗെരിനും എന്റെ നന്ദി. മനോരമയുടെ ബ്ലൂടൂത്തും യഥാര്ത്ഥ ബ്ലൂടൂത്തും അത് ആളുകള്‍ സാധാരണ ഉപയോഗിക്കുന്നതും തമ്മില്‍ ഉള്ള അജഗജാന്തര വത്യാസം കുറച്ചു വാക്കുകളില്‍ ഞാന്‍ ഇവിടെ വിവരിക്കാന്‍ ശ്രമിക്കാം.

ഏതൊരു ഇലക്ട്രോണിക് സംവിധാനവും പ്രവര്‍ത്തിക്കുന്നത് ഹാര്ടുവേയരും സോഫ്റ്വേയരും ചേര്‍ന്നാണ്‌ എന്ന് ഏത് പോലീസുകരന്മും അറിയാം. അപ്പോള്‍ ഈ സംവിധാനങ്ങളില്‍ ഉള്ള ചില പോരായ്മകള്‍ ഉപയോഗപെടുത്തി അതിനെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ഇതു പരമസത്യം. അതിപ്പോള്‍ പിള്ളാര് കളിക്കുന്ന കുട്ടി വീഡിയോ ഗയിമുകള്‍ മുതല്‍ അങ്ങ് ചൊവ്വയിലേക്ക് അയച്ച മണ്ണുമാന്തി വരെ ഇതിന്റെ കൂട്ടത്തില്‍ പെടാം.

നമുക്കു ബ്ലൂടൂത്ത്തിലെക്ക് മടങ്ങി വരാം. ഇന്നിപ്പോ മൊബൈല് മാത്രമല്ല ഡിജിറ്റല്‍ ക്യാമറയും എം പി ത്രീ പാടുപെട്ടിയും മ്യൂസിക് സിസ്റെവും ഒക്കെ ബ്ലൂടൂത്ത് സംവിധാനത്തില്‍ പ്രവര്‍ത്ത്തിക്കുന്നതാണ് .

സാധാരണയായി ബ്ലൂടൂത്ത് സംവിധാനം ഓണ്‍ ആക്കിയെന്കില്‍ മാത്രമേ ഇതുവഴി പരിപാടികള്‍ നടക്കു. എന്നാല്‍ ബഹുഭൂരിപക്ഷവും ഇതു ഓഫ് ചെയ്തു ഇടാരന് പതിവു. കാരണം ഇതു ഇനേബിള്‍ ചെയ്തു കഴിഞ്ഞാല്‍ ബാറ്ററി ഉപഭോഗം മാത്ര കണ്ടു വര്‍ദ്ധിക്കും എന്നത് തന്നെ. അതുപോലെ മൊബൈല് വാങുമ്പോള്‍ ഈ സംവിധാനം ഓഫ് ആയിരിക്കുകയും ചെയ്യും ( ഫാക്ടറി സെറ്റിംഗ് ).

ഇനി ഇപ്പൊ ഇതു ഇനേബിള്‍ ചെയ്താലും വിസിബിള്‍ ആയിരിക്കുക എന്ന് ഒരു സെറ്റിംഗ് ഉണ്ട്, വിസിബിള്‍ അല്ലാത്ത ഒരു മൊബൈല് ഇനെ കണ്ടെത്താനും വിവരം കൈമാറ്റം ച്യെയ്യനും സാധാരണ കഴിയാറില്ല ( അസാധാരണം എന്താണെന്നു ഞാന്‍ പിരകാലെ പറയാം )

ആഹ ഇനി ഇപ്പൊ ഇതു പിടിച്ചു ഓണ്‍ ആക്കി എന്ന് തന്നെ ഇരിക്കട്ടെ.. ഇതുമായി വിനിമയം സാധമാകണം എങ്കില്‍ ഇതിനെ ചെര്‍പ്പിക്കുക അല്ലെങ്കില്‍ പെയര്‍ ചെയ്യുക എന്നൊരു പരിപാടി ഉണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു പാസ്കോട് കൊടുക്കേണ്ടതുണ്ട്. അത് രണ്ടു കക്ഷികളും ഒരുപോലെ കൊടുതെന്കില്‍ മാത്രമേ ഈ ചെര്‍പ്പീര് സാധ്യമാകൂ.

ഇങ്ങനെ രണ്ടു തവണ ചെര്‍പ്പിച്ചു പസ്സ്കോട് കൊടുക്കുമ്പോ ചില മോബയിലുകള്‍ ചോദിക്കും..അണ്ണാ ഇനീം ഈ പാസ്കോടിന്റെ കാര്യം ഒക്കെ ഉണ്ടോ, ഈ അപ്പിയെ എപ്പോളും അങ്ങ് ചെര്‍പ്പിക്കട്ടെ എന്ന്.. നമ്മള് ശെരി എന്ന് പറഞ്ഞാല്‍ അവന്‍ മറ്റവനെ അങ്ങ് ട്രസ്റ്റ് ചെയ്യും..അതായതു ട്രെസ്റ്റെട് കന്നക്ഷഷന്‍ ആകും. പിന്നെ എപ്പോ വേണമെങ്കിലും ബ്ലൂടൂത്ത് ഓണ്‍ ആണെന്കില്‍ ചോദ്യവും പറച്ചിലും ഇല്ലാതെ ചെര്‍പ്പിക്കാം.

ഇനി ഇങ്ങനെ പെയര്‍ ചെയ്തിരിക്കുന്ന മോബയിലുകളില്‍ നിന്നും വിവരങ്ങള്‍ അടിച്ച് മാറ്റാന്‍ ഉള്ള സോഫ്ത്വയരുകള്‍ നിലവില്‍ ഉണ്ട്. ഫോണ്‍ ബുക്കും മെസ്സേജും ഉള്‍പ്പടെ ആ മൊബൈലില്‍ ഉള്ള എല്ലാ സങ്ങതികളും നമക്ക് എടുക്കാം. ഇതു ഉള്ള കാര്യമാണ്..സമ്മതിക്കുന്നു. എന്ന് മാത്രമല്ല മൊബൈലിന്റെ വോയിസ് മോടെം കമാന്‍ഡുകള്‍ കൊടുത്തു കോളുകളും നിയന്ത്രിക്കാം ( ഒരു പരിധി വരെ ) .

എന്നാല്‍ മൊബയില്‍ ഉപയോഗിക്കുന്ന എത്ര ആളുകള്‍ വിശ്വാസം ഇല്ലാത്ത ഒരു ആളുടെ മോബയിലിനെ പെയര് ചെയ്യും? ഇനി വിശ്വസിച്ചു പെയര് ചെയ്ത ആള് സംഗതി പോക്കിയെന്കില്‍, അപ്പനെ പേടിച്ചു വീട്ടില്‍ കിടക്കാന്‍ പറ്റാത്ത പെണ്‍കുട്ടികളുടെ വിധിയാണ് നിങ്ങള്‍ക്കും എന്ന് കരുതുക.


ഇനി ചില ഹാക്കിന്ഗ് സംവിധാനങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. അതിന്റെ സോഫ്ട്വെയറുകള്‍ കുറെയൊക്കെ ഞങ്ങള്‍ പരീക്ഷിച്ച് നോക്കിയിട്ടുമുന്ദ്. ( ബാക്ക് ഡോര്‍, ബ്ലൂ ബഗ്ഗ്‌, സ്കാര്‍ഫ് തുടങ്ങിയവ ) എന്നാല്‍ മിക്ക ഘട്ടങ്ങളിലും ആ സോഫ്ട്വെയറുകള്‍ പരിപൂര്‍ണമായി പ്രവര്ത്തിച്ചില്ലെന്ന് മാത്രമല്ല, ഇടയ്ക്കുവെച്ച് ഫോണുകള്‍ ജാമായി പോവുകയും ചില ഫെമ്വേയരുകളില്‍ ഉപയോങസൂന്യമായും കണ്ടെത്തി.

അതായത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തു നോക്കിയ അന്‍പതോളം പരീക്ഷണങ്ങളില്‍ നാലോ അഞ്ചോ എണ്ണം മാത്രമാണ് കുറെ എങ്കിലും വിജയിച്ചിട്ടുള്ളത്.. അതുമല്ല റോഡുകളിയം മാളുകളിലും ഒക്കെ വിജയിക്കാന്‍ സാധ്യത കുറവാണ് .മൊബൈലുകളില്‍ ഉപയോഗിക്കുന്ന ബ്ലൂടൂത്ത് പവര്‍ യൂസേജ് വളരെ കുറവുള്ളതാണ് അതിനാല്‍ ഒരു പത്ത് മീറ്ററില്‍ കൂടുതല്‍ ഒന്നും ഇതു വര്‍ക്ക് ചെയ്യില്ല.. അതിനാല്‍ പോന്ന പോക്കിന് അങ്ങ് ഹാക്ക് ചെയാം എന്നൊക്കെ കരുതിയാല്‍ നടക്കില്ലെന്ന് സാരം.

ഇവിടെ നമ്മുടെ നാട്ടില്‍ മൊബയില്‍ ഹാക്ക് ചെയ്യുന്നത് തുലോം കുരെവാന്, എന്നല്ല ഇല്ല എന്ന് തന്നെ പറയാം. പിന്നെ സംഭവിക്കുനത് മെമ്മറി കാര്‍ഡുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി എടുക്കുന്ന പരിപാടിയാണ്. അതാണ്‌ സര്‍വ സാധാരണമായി സംഭവിക്കുന്നത്.അത് എന്തുകൊണ്ടോ മനോരമക്ക് അറിയാതെ പോയി..( അല്ലെങ്കില്‍ ഇതിനെ കുറിച്ചു ഒക്കെ അറിഞ്ഞിട്ടാണോ എഴുതി പിടിപ്പിക്കുന്നത്... മൊബയില്‍ ഹാക്കിന്ഗ് എന്നോ ബ്ലൂടൂതിന്ഗ് എന്നോ ഗൂഗിളില്‍ ഒരു സേര്‍ച്ച്‌ അങ്ങ് കൊടുക്കും..ഏതെങ്കിലും ബ്ലോഗ്ഗിലോ ഫോരതിലോ കാണുന്ന കാര്യങ്ങള്‍ മലയാളത്തിലാക്കി അല്പം പൊടിപ്പും തൊങ്ങലും അതിശയോക്തിയും കലര്‍ത്തി എഴുതി പിടിപ്പിക്കും )

അതായത് നമ്മള്‍ ഉപയോഗിക്കുന്ന മെമ്മറി കാര്‍ഡുകളില്‍ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞാലും അത് സ്ഥിരമായി അവിടെ നിന്നും മാഞ്ഞു പോകണം എന്ന്നില്ല, രണ്ടാമത് അതിന്റെ പുറത്തുകൂടെ വീണ്ടും ഡേറ്റ എഴുതപ്പെടുമ്പോള്‍ മാത്രമാണ് അത് ഇല്ലാതെ ആകുന്നത്. അതിനാല്‍ കാര്‍ഡ് കിട്ടിയാല്‍ അതില്‍ നിന്നും മായിക്കപെട്ട വിവരങ്ങള്‍ എടുക്കാന്‍ കഴിയുന്ന സോഫ്ത്വയരുകള്‍ ഒരുപാടു എണ്ണം നിലവില്‍ ഉണ്ട്. ഉദാഹരണത്തിന് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ഒരുമിച്ചു എടുത്ത കുറെ കുസ്രിതി പടങ്ങള്‍ അല്ലേല്‍ വീഡിയോകള്‍ അവര്‍ കണ്ടിട്ട് മായിച്ച് കളഞ്ഞു.. എന്നിട് പുതിയത് ഒന്നും റെക്കോര്‍ഡ് ചെയ്തതും ഇല്ല..അപ്പൊ അടുത്ത ദിവസങ്ങളില്‍ നിങ്ങള്‍ ചെന്നു മൊബൈല്‍ ചോദിക്കുന്നു..അല്ലേല്‍ പറയുന്നു അതേയ് എന്റെ കാര്‍ഡ് തീര്ന്നു പോയി ഇന്നത്തേക്ക് അല്പം ഫോട്ടോ എടുക്കാന്‍ ആ കാര്ഡ് ഒന്നു തരുമോ..പാവം പെണ്‍കൊടി ഒന്നുകൂടെ നോക്കി ഉറപ്പു വരുത്തിയിട്ട് ഇനി എന്തേലും ഫോട്ടോ ഉണ്ടേല്‍ അതും കൂഒടെ ഡിലീറ്റ് ചെയ്തിട്ട് നിങ്ങളെ ഏല്‍പ്പിക്കുന്നു.. വിരുതന്‍ നിങ്ങള്‍ വീട്ടില്‍ വന്നു കാര്ഡ് റീഡറില്‍ ഇട്ടു ആ സോഫ്റ്വേരെ കൊണ്ടു അതില്‍ ഉള്ള വിവരങ്ങള്‍ മൊത്തം റിക്കവര്‍ ചെയ്യുന്നു...

ഇതു സംഭവിക്കുന്നത് നിങ്ങള്‍ നിങ്ങളുടെ പഴയ മൊബയില്‍ കച്ചോടം ചെയ്യുമ്പോളും ആകാം...മൊബൈല് കടക്കരാണോ അത് വാങ്ങുന്ന ആളോ ഇതുപോലെ ഫോട്ടോയും വീഡിയോയും ഒക്കെ എടുത്തു അആനു ഓരോ സൈറ്റിലും ഇടുന്നത്.

ഇതാണ് ഇന്നേവരെ നടന്നിട്ടുള്ള തൊണ്ണൂറ്റി ഒന്‍പതു ശതമാനം ഹാക്കിങ്ങും. എന്റെ മനോരമേ ഇതു എഴുതിയിരുന്നെന്കില്‍ സാമൂഹിക പ്രതിബെധത ഉള്ള ഒരു പത്രംആയി കണ്ടു ഞാന്‍ മിണ്ടാതെ ഇരുന്നേനെ...

മനോരമ കുറിച്ചു നാളുകളായി ഈ ബ്ലൂടൂതിനെയും കംപുറെരുകളെയും ഇന്റെര്നെട്ടിനെയും ഒക്കെ പിടികൂടിയിട്ട്‌ .. ഇതിന്റെ യഥാര്ത്ഥ വശം എന്തെന്ന് വെച്ചാല്‍.. എങ്ങനെയും തങ്ങളുടെ സര്‍ക്കുലെസഷന്‍ കൂട്ടുക.. ഈ തലമുറയുടെ സംരക്ഷകന്‍ എണ്ണ നിലയിലും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരു വഴികാട്ടി എന്നപോലെയും വളരെ നിഷ്കലന്കമായി അശ്ലീലം വിളമ്പുന്ന ഈ പരിപാടി എന്തിനുള്ള പുറപ്പാടാണ് എന്ന് മാത്രം മനസിലാകുന്നില്ല.

പോസ്റ്റിനു ഒരുപാടു നീളം കൂടി..തീര്‍നിടില്ല..ഇനിയും വരുന്നതെ ഉള്ളു...അപ്പൊ ഇനി അടുത്ത പോസ്റ്റില്‍ ബാക്കി..

( ഈ പറഞ്ഞ കാര്യങ്ങളില്‍, സോഫ്ട്ടുവേയരുകളില്‍ സംശയം ഉള്ളവര്‍ക്കും ആവശ്യം ഉള്ളവര്‍ക്കും ജഗ്ഗുവിന്റെ ഉപദേശം തേടാവുന്നതാണ്.. ഒരു മാസത്തേക്ക് ഉപദേശം ഫ്രീ )