Thursday, October 22, 2009

കോപ്പിലെ പത്രങ്ങളും, കോണോത്തിലെ വാര്‍ത്തകളും...

ഈ പത്രക്കാരെ കൊണ്ട് പൊറുതി മുട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ..ആടിനെ പട്ടി അല്ല, , ദിനോസര്‍ വരെ ആക്കുന്ന ഒരു ഇടപാടാണ് ഇവരൊക്കെ കൂടി ചെയ്തു കൂട്ടുന്നത്. ഇതൊക്കെ വായിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങി മണ്ടന്മാര്‍ ആകുന്നതോ, പൈസ കൊടുത്തു വാര്‍ത്ത വായിക്കുന്ന പാവം ജനങ്ങളും..

കേരളത്തിലെ ഒരു കൌമാരക്കാരി കുട്ടി ഐന്‍സ്ടീനെ വെല്ലുന്ന പ്രകടനം കാഴ്ച്ച വച്ച് അടുത്ത നോബല്‍ സമ്മാനം വാങ്ങാന്‍ തയാറായി നില്‍ക്കുന്നു എന്ന് വരെ യാതൊരു ഉളുപ്പും ഇല്ലാതെ പടച്ചു വിട്ട ലേഖകര്‍ ഉള്ള മാതൃഭൂമിക്ക്, ഈ ഭൂമി മലയാളത്തില്‍ ഒരു പത്രം നടത്താന്‍ ഇനി ധാര്‍മികമായ അവകാശം ഉണ്ടോ എന്ന് പോലും സംശയമാണ്...

സംഗതി ധാ ഇവിടെ വായിക്കാം : http://bhairavan.in/narmabhumi/

എന്തായാലും ഈ വാര്‍ത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു പ്രസിദ്ധപ്പെടുത്തിയ ഭൈരവന് എന്റെ ഹാര്‍ദവമായ അഭിനന്ദനങ്ങള്‍.

അതിശയോക്തി കലര്‍ത്തിയുള്ള അതി മാനുഷികമായ ലേഖനങ്ങള്‍, പ്രത്യേകിച്ചു ശാസ്ത്ര രംഗത്ത് ( അത് ഈ കൂട്ടര്‍ക്ക്‌ മനസിലാകഞ്ഞിട്ടാണോ ആവോ..) ഇന്നും ഇന്നലെയും തുടങ്ങിയതല്ല...ഒരു സമയത്ത് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു പീക്കിരി ചെക്കന്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഒപ്പരെട്ടിംഗ് സിസ്റ്റെം ഉണ്ടാക്കി എന്നും ലിനക്സും വിന്‍ഡോസും യൂനിക്സും ഒക്കെ ഇനി പൂട്ടി കെട്ടാന്‍ പോവാ എന്നും ഉള്ള വാര്‍ത്ത കണ്ടു വര്‍ഷങ്ങള്‍ ആയി കമ്പ്യൂട്ടറില്‍ ചെരച്ച്ച്ച് കൊണ്ട് ഇരിക്കുന്ന ആയിരങ്ങള്‍ അന്തം വിട്ടു പോയി.. ഇവിടെ വര്‍ഷങ്ങളുടെ ഗവേഷണവും കോടിക്കണക്കിനു ഡോളറുകളും അതിലും ഏറെ മനുഷ്യ ശേഷിയും ചിലവാക്കിയാണ് ഐ ബി എം, മൈക്രോസോഫ്റ്റ്‌, യൂനിക്സ്‌ തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ദൈവങ്ങള്‍ വരെ ഇതൊക്ക്കെ കണ്ടു പിടിക്കുവേം കൊണ്ട് നടക്കുവേം ചെയ്യുന്നത്. പെട്ടന്നൊരു സുപ്രഭാതത്തില്‍ ശെടാ കേരളത്തിലെ ഒരു എട്ടാം ക്ലാസുകാരന്‍ ഇവര്‍ക്കൊകെ ഒരു വെല്ലു വിളി ആവുക എന്ന് വച്ചാല്‍, ഇതൊക്കെ വായിക്കുന്നവന്റെ തലമണ്ടയില്‍ വല്ല തേങ്ങാ പിണ്ണാക്കോ മറ്റോ ആയിരിക്കണം...

അവസാനം കാര്യം അറിഞ്ഞപ്പോള്‍ അല്ലെ, ഈ ചെറുക്കന്‍ ഏതോ ഒരു ലിനുക്സ് ഡിസ്ട്രി ബ്യൂഷന്‍ എടുത്തു റീ കമ്പയില്‍ ചെയ്തു. ഇതേ പരിപാടി ഈ ലോകത്ത്‌ ആയിരക്കണക്കിന് ആളുകള്‍ ദിവസവും പല പ്രാവശ്യം ചെയ്യുന്ന ഒരു കാര്യം മാത്രം.അതാണ്‌ പുതിയ കണ്ടു പിടുത്തം ആയി നമ്മുടെ പത്രങ്ങളും മാധ്യമങ്ങളും കൊട്ടി ഘോഷിച്ച്ച്ചത്.

പിന്നീട് വന്നത്, ഒരു പേപ്പറില്‍ അയ്യായിരം സിനിമാ പിടിച്ചു വക്കാന്‍ കഴിയുന്ന കളര്‍ കൊടും ആയി ഏതോ ഒരു മലപ്പുറം കാരന്‍.. എന്തൊക്കെ ആണ് എഴുതി പിടിപ്പിച്ചത്..??? ബില്‍ ഗേറ്റ്സ് ഇന് ഇപ്പൊ ആ ചെക്കനെ കാണണം.. ആയിരം കോടി രൂപ കൊടുത്തു ആ വര്‍ണ്ണ കടലാസ് ബില്‍ ഗേറ്റ്സ് വാങ്ങിക്കാന്‍ പോകുന്നു, സ്റ്റീവ് ജോബ്ബ്സ്‌ ഇടയ്ക്കിടെ പയ്യനെ ഫോണ്‍ ചെയ്ത പറയുന്നു, അത് എനിക്കെ തരാവേ എന്ത് വേല വേണേലും തരാം എന്ന്... അവസാനം പവനായി ശവമായി, പേപ്പറില്‍ ഇത്തരം വാര്‍ത്തകള്‍ വന്നു പേപ്പറും കീറി നിക്കറും കീറി ആകെ നാണക്കേടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ...


ഇത്തരം കേട്ട് കഥകള്‍ എഴുതുന്നവര്‍ക്ക് ബോധം ഇല്ലെങ്കിലും, വായിക്കുന്നവര്‍ക്ക് ഉണ്ടെന്നു ഇവറ്റകള്‍ക്ക് ഒരു അവബോധം ഉണ്ടായാല്‍ നന്ന്...

Friday, October 9, 2009

ബ്ലാക്ക്‌ ബെര്‍ളി ... പുതിയ മോഫീല്‍..

ഇന്ത്യാക്കാരന് രസതന്ത്രത്തിനു ഉള്ള നോബല്‍ സമ്മാനം കിട്ടിയതിനു പിന്നാലെ, ഇതാ വാര്‍ത്താ വിനിമയ രംഗത്ത് പുതു വിപ്ലവം കുറിക്കാന്‍ ഉതകുന്ന പുതിയ ഒരു കണ്ടു പിടുത്തവുമായി ജഗ്ഗു ആന്‍ഡ്‌ കോ. രംഗപ്രവേശം ചെയ്തിരിക്കുന്നു.



ഈ കണ്ടു പിടിത്തം മൂലം ഒരു പക്ഷെ പൂട്ടിക്കെട്ടി പോകുന്നത് ഒരു അന്താരാഷ്ട്ര ബൂര്‍ഷാ കമ്പനി ആണെന്ന് ഉള്ളതില്‍ നമുക്കു അഭിമാനിക്കാം.. എടൊ ലക്ഷ്മി മിട്ടല്‍ എന്ന് പറയുന്ന കമ്പി കച്ചവടക്കാരാ.. താന്‍ കെട്ടിയോളെ പോലും നോക്കാതെ , എപ്പോളും കുത്തി നോക്കിക്കൊണ്ടു ഇരിക്കുന്ന ബ്ലാക്ക്‌ ബെറി എന്ന് വിളിക്കുന്ന സാധനം ഉണ്ടല്ലോ , അത് പൂട്ടി കെട്ടാന്‍ പോവാ...




ഇനി കൂടുതല്‍ സര്‍പ്രൈസ് അടിപ്പിക്കുനില്ല.. ഞാന്‍ ഒരു പുതിയ മോഫീല്‍ കണ്ടു പിടിച്ചു.. കണ്ടാല്‍ ഏതാണ്ട് ബ്ലാക്ക്‌ ബെറി പോലെ ഇരിക്കും എങ്കിലും, സംഗതി നിങ്ങള്‍ ഉദ്ദേശിക്കുന്ന സാദനം ഒന്നുമല്ല. ഒടുക്കത്തെ ടെക്നോളജി ആണ്...




എല്ലാം കണ്ടു പിടിച്ചു സ്ന്ഗതി നമ്മുടെ അമ്മാവന്റെ രാജ്യത്ത്(ചൈന ) നിന്നും ഉണ്ടാക്കിച്ചു... കഴിഞ്ഞപ്പോള്‍ ആണ് ഇതിന് പറ്റിയ ഒരു പേരു ഇടണം തോന്നിയത്‌. ഒറ്റയടിക്ക് കണ്ടാല്‍ മറ്റവന്റെ ബ്രാന്‍ഡ്‌ ആണെന്ന് തോന്നണം, പക്ഷെ സംഗതി വേറെ ആയിരിക്കണം... അങ്ങനെ ഇരിക്കുമ്പോള്‍ ആണ്, നമ്മുടെ പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ആയ ബെര്‍ളിയുടെ പേരു ഓര്‍മ വന്നത്.. ബ്ലാക്ക്‌ ബെര്രിയും, ബ്ലാക്ക്‌ ബെര്‍ളിയും തമ്മില്‍ ചെറിയ വത്യാസം മാത്രം... പിന്നെ ഇതു കൊണ്ടു ഊര്മിക്കപ്പെടുന്നത് മലയാളത്തിലെ ഒരു അറിയപ്പെടുന്ന ബ്ലോഗറും... അപ്പൊ പിന്നെ ഒന്നും ആലോചിച്ചില്ല...




ഇതാ കണ്ടു നോക്ക്.





അടുത്ത മാസം ഒന്നാം തീയതി മുതല്‍ അന്താരാഷ്ട്ര മാര്‍ക്കെറ്റില്‍ ഈ അത്യന്താധുനിക മോഫീല്‍ വില്‍ക്കപ്പെടുന്നതാണ്...

Saturday, September 5, 2009

മുത്തൂറ്റ് പോള്‍ കൊലക്കേസ്..സമ്പൂര്‍ണ അന്വേഷണ റിപ്പോര്‍ട്ട്‌ - അഥവാ..യഥാര്‍ത്ഥ സത്യം..

കേരള പോലീസ്‌ ഇത്ര കഷ്ടപ്പെട്ട് അന്വേഷിച്ചിട്ടും ഒരു എത്തും പിടിയും കിട്ടാതെ ഇരുന്ന പോള്‍ വധക്കേസ് അവസാനം ജഗ്ഗു ദാദയെ ഏല്പിച്ചു.. അതില്‍ ജഗ്ഗു ദാദ നടത്തിയ അതി വിദഗ്ധമായ ഒരു അന്വേഷണത്തിന്റെ സംക്ഷിത്വ രൂപമാണ് താഴെ കൊടുക്കുന്നത്...

കത്തികള്‍ എന്നും പോളിന് ഒരു ഹരമായിരുന്നു, വെട്ടുകത്തികള്‍, കറി കത്തികള്‍ , കശാപ്പ് കത്തികള്‍ , പെനാകത്തികള്‍ എന്തിനു ആഫ്രിക്കയില്‍ ആദിവാസികള്‍ ഉപയോഗിക്കുന്ന പ്രത്യേക കത്തികള്‍ വരെ പോളിന്റെ സ്വകാര്യ കത്തി ശേഖരത്തില്‍ ഉണ്ടായിരുന്നു.. ഈ കത്തികള്‍ ഒക്കെ അദ്ദേഹത്തിന്റെ സ്വന്തം കുഞ്ഞുങ്ങളെ പോലെ ആയിരുന്നു... വെറുതെ ഇരുന്നു ബോറടിക്കുന്ന സമയത്ത് തന്റെ കത്തി ശേഖരം നോക്കി സന്തോഷം കണ്ടെത്തുക അദ്ദേഹത്തിന്റെ ഒരു ഹോബ്ബി തന്നെ ആയിരുന്നു...

ഇതൊക്കെ പോരാഞ്ഞു ഇംഗ്ലീഷ് അക്ഷര മാലയിലെ ഓരോ അക്ഷരങ്ങല്‍യൂം പ്രതിനിധാനം ചെയ്യുന്ന രൂപത്തില്‍ ഉള്ള കത്തികളും അദ്ദേഹത്തിന് ഉണ്ടായിരുന്നു..'എ' കത്തി, 'ബി' കത്തി...'എസ്' കത്തി, പിന്നെ മലയാളം അക്ഷരങ്ങള്‍ ആയ 'ക','ഖ', തുടങ്ങിയ ആകൃതിയില്‍ ഉള്ള കത്തികളും.. ഈ കഴിഞ്ഞ നാളുകളില്‍ അദ്ദേഹം 'ഇക്ഷ' , 'ഇതാ', 'ഇപ്പ', 'ഇന്ഞാ', തുടങ്ങിയ ആകൃതികളില്‍ കൂടി ഉള്ള കത്തികള്‍ പണിയുന്ന ഗവേഷണത്തിലും ആയിരുന്നു...

എന്തുകൊണ്ടോ പോളിന് 'എസ്' കത്ത്തിയോടു എന്തെന്നില്ലാത്ത മമത ആയിരുന്നു..തന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം 'എസ്' ആകൃതിയില്‍ ഉള്ള കത്തി ആണെന്ന ഒരു വിശ്വാസത്തില്‍, അയാള്‍ അത് കഴുത്തില്‍ കെട്ടി തൂക്കി നടക്കുക ഒരു പതിവായിരുന്നു...

അങ്ങനെ ഇരിക്കെ ഒരു ദിവസം, അഞ്ചാം ക്ലാസില്‍ ഒന്നിച്ചു ബെഞ്ചില്‍ നിരങ്ങിയ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണുവാനും, ക്ഷേമം അന്വേഷിക്കാനും ആയി വന്നു... ഒരുപാട് നാളുകള്‍ കൂടി കണ്ട സന്തോഷത്തില്‍ അവര്‍ ഒരു യാത്ര അറേഞ്ച് ചെയ്യുകയും ചെയ്തു... കൊച്ചി ചങ്ങനാശ്ശേരി, ആലപ്പുഴ വഴി തിരുവനന്തപുരം... ട്രാഫിക് ആധിക്യം മൂലം അവര്‍ യാത്ര രാത്രിയിലേക്ക്‌ മാറ്റി വച്ച്, പകല്‍ കുറച്ചു കള്ളും കപ്പയും ഒക്കെ അടിച്ചു നിര്‍വൃതി അടഞ്ഞു...

അങ്ങനെ അവര്‍ കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു, തിരിക്കാം നേരത്ത് പഴയ അഞ്ചാം ക്ലാസില്‍ വച്ച് അവര്‍ എന്നും കഴിച്ചിരുന്ന ഉണ്ടം പൊരി, വഴിയരികില്‍ ഉള്ള അന്തപ്പന്റെ കടയില്‍ നിന്നും വാങ്ങുകയും ചെയ്തു... മനുവിന് ഒന്ന്, രാജേഷിനു ഒന്ന്, ഓം പ്രകാശിന് ഒന്ന്, പോളിന് ഒന്ന്..അങ്ങനെ ആകെ മൊത്തം ടോട്ടല്‍ നാല് ഉണ്ടം പൊരി.. ഡ്രൈവര്‍ ഷിബു വേറെ വണ്ടിയില്‍ ആയിരുന്ന കൊണ്ട് അയാള്‍ക്ക്‌ ഉള്ള ഉണ്ടം പൊരി വാങ്ങേണ്ട എന്നും വച്ച്... അല്ലേലും ഉണ്ടം പൊരി തിന്നു ഉറക്കം വന്നു വണ്ടി വല്ല മതിലെലും കൊണ്ട് ചാര്‍ത്തിയാലോ എന്ന് കൂടി ഓര്‍ത്തു മനപൂര്‍വ്വം വാങ്ങിച്ചില്ല...

അങ്ങനെ യാത്രക്കിടയില്‍ ആലപ്പുഴ വച്ച് ഒരു ബൈക്ക് കാരന്‍ അട വച്ചു, കള്ളടിച്ച ഹാങ്ങോവറില്‍ ബ്രേക്ക്‌ ഇതാ എന്ന് തപ്പി കണ്ടു പിടിച്ചപ്പോലെക്കും സമയം അല്പം മാറി പോയി, ബൈക്കുകാരനെ ഒരൊറ്റ ഇടി...ആ ഇടിയുടെ ആഘാതത്തില്‍ ബൈക്കുകാരന്‍ ദൂരെ തെറിച്ചു വീണു...എന്ടെവര്‍ ആകെ കുലുങ്ങി മറിഞ്ഞു, ഒരു ഉണ്ടന്‍ പൊരി ജനലില്‍ കൂടി പുറത്ത്‌ പോയി...ബൈക്കുകാരനെ കാണാത്തത് കൊണ്ട്, അവന്റെ തന്തയ്ക്ക്‌ രണ്ടു വിളിച്ചിട്ട് കാറില്‍ യാത്ര തുടരുന്നു...ഈ സമയം ചങ്ങനാശ്ശെര്രിയില്‍ നിന്നും ആലപ്പുഴയ്ക്ക്‌ ഒരു കല്യാണത്തിനു പോകാന്‍ വേണ്ടി ഇറങ്ങി തിരിച്ച രണ്ടു ടെമ്പോ ട്രവേല്ലെര്‍ ഉള്ള ആളുകള്‍ ഒരു വണ്ടിയുടെ ആക്സില്‍ ഊരി പോയത് കൊണ്ട് അവിടെ വിഷാദ മൂകരായി നില്‍ക്കുകയായിരുന്നു...അപ്പോളാണ് ഒരു ഉണ്ടം പൊരി വണ്ടിയില്‍ നിന്നും തെറിച്ചു വീണത്‌ കണ്ടത്‌... പരോപകാരികളും മാതൃകാ പുരുഷോത്തമന്‍ മാരും ആയ അവര്‍ അത് കണ്ടെടുക്കുകയും, അത് തിരിച്ചു നല്‍കാനായി മറ്റേ ടെമ്പോ ട്രവേല്ലെരില്‍ കയറി എന്ടെവേരിനു പിറകെ വച്ചു പിടിക്കുകയും ചെയ്തു...

ഇതേ സമയം, രണ്ടു കിലോമീറ്റര്‍ മാറി ഉണ്ടം പൊരി കൊതി മൂത്ത പോള്‍ ഇനി നമുക്ക് ഉണ്ടം പൊരി കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു കാറ് നിര്‍ത്തി. എല്ലാവര്ക്കും സമ്മതമായിരുന്നു...പൊതി എടുത്തു നോക്കിയപ്പോള്‍, ഇതാ വെറും മൂന്നു ഉണ്ടം പൊരി..ഒരെണ്ണം കാണാന്‍ ഇല്ല... മൂന്നു പേരില്‍ ആരോ ഉണ്ടം പൊരി എടുത്തിരിക്കുന്നു..അതും പോള്‍ പ്രത്യേകം നോക്കി വാങ്ങിച്ച കൂട്ടത്തില്‍ അല്പം മുഴുത്ത ഉണ്ടം പൊരി... പോള്‍ കൂടുകരില്‍ ഓരോരുത്തരെ ആയി സംശയിച്ചു..കൂടാതില്‍ തടിയന്‍ ആയ രാജേഷിനെ ആണ് പോള്‍ കൂടുതല്‍ സംശയിച്ചത്... അവസാനം പിണക്കം ആയി ..കരച്ചില്‍ ആയി..പരിവേദനം പറച്ചില്‍ ആയി... എന്റെ ഉണ്ടം പൊരിയെ എന്ന് പറഞ്ഞു പോള്‍ വലിയ വായില്‍ കിടന്നു നിലവിളിച്ചു...എന്നിട് രാജേഷിനെ കൊതിയാ..തടിയാ മരതയാലാ..നീ വയര്‍ ഇളകുമെട...എന്നൊക്കെ പറഞ്ഞു... ഇങ്ങനെ നിക്കുമ്പോള്‍ ആണ് ഒരു ടെമ്പോ ട്രവല്ലെര്‍ വന്നു നില്‍ക്കുന്നതും..റോഡില്‍ തെറിച്ചു വീണ ഉണ്ടംപൊരി അവര്‍ തിരിച്ചു ഏല്‍പ്പിക്കുന്നതും..

സത്യത്തില്‍ ഉണ്ടംപൊരി വാങ്ങി കഴിഞ്ഞപ്പോള്‍ ആണ് തന്റെ തെറ്റിധാരണ പോളിന് മനസിലായത്..പച്ചാതാപ വിവശനായ പോള്‍ വികാരാധീനനായി ..എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെ അവിസ്വസിച്ച എനിക്കിനി ജീവിക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് തന്റെ കഴുത്തില്‍ കിടന്ന 'എസ്' ആകൃതിയില്‍ ഉള്ള കത്തി എടുത്തു സ്വയം കുത്തി... ഒന്ന് കുത്തി രണ്ടു കുത്തി, അങ്ങനെ അടുപ്പിച്ചു മൂന്നു കുത്ത്...ഇടയ്ക്ക്‌ ഇതിനു തടസ്സം പിടിക്കാന്‍ വന്ന മനുവിനും, കാറി സതീഷിനും കിട്ടി ഓരോ കുത്തുകള്‍..പക്ഷെ അവര്‍ ഒഴിഞ്ഞു മാറിയത് കൊണ്ട്, അത്ര ആഴത്തില്‍ മുറിവ് ഏറ്റില്ല...മൂന്ന് കുത്ത് കൊണ്ട് അവശനായ പോളിന് നേരെ നിക്കാന്‍ കഴിയുമായിരുന്നില്ല... അവസാനം പോള്‍ ഓടി ചെന്ന് അടുത്ത്‌ കണ്ട ഒരു മതിടില്‍ ചാരി നിന്ന് വീണ്ടും സ്വയം കുത്തി...അങ്ങനെ ആണ് ആഴത്തില്‍ നാല് മുറിവ് വന്നത്... അപ്പോളേക്കും ഡ്രൈവര്‍ ഷിബു പിറകെ വേറെ ഒരു കാറില്‍ വന്നത് കണ്ടു ഇനി പോയേക്കാം എന്ന് വച്ചു ചങ്ങനാശേരിക്കാര്‍ സലാം പറഞ്ഞു... ഡ്രൈവര്‍ ഷിബുവിനെയും കൊണ്ട് ആശുപത്രിയില്‍ പോയി.. ഇതൊക്കെ കണ്ടു ആകെ ഉരെക്കം വന്ന പോളിന്റെ കൂട്ടുകാര്‍, ബാക്കി ഉള്ള ഉണ്ടം പൊരിയും ആയി വീട്ടില്‍ പോയി..കാറില്‍ അവരുടെ ഒരു കസിനും ഉണ്ടായിരുന്നു എന്ന് പറയുന്നു..ഒരു ഉണ്ടം പൊരിയുടെ കഷണം അവള്‍ക്കും കൊടുത്തു...

സത്യത്തില്‍ ഇതാണ് സംഭവിച്ചത്... അതിനു ഇവിടെ ആളുകള്‍ മാധ്യമങ്ങള്‍ എന്തൊക്കെ പറഞ്ഞു ഉണ്ടാക്കി...പോലീസിന്റെ ഭരണത്തിന്റെ പിടിപ്പുകെടാനെന്നും, ക്വട്ടേഷന്‍ ഗുണ്ട ഗ്ലോറിയാ..എന്തൊക്കെയാണ് പറഞ്ഞു നാട് നീളെ നടന്നത്... അതൊന്നും ഗുണ്ടകള്‍ അല്ലായിരുന്നു എന്നും, വെറും ഗുണ്ടായിരുന്നും എന്നും നിങ്ങള്‍ക്കെല്ലാം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ???

ഇതാണ് ശരിക്ക് നടന്ന സംഭവം...ഇതാണ് യഥാര്ത്ഥ സത്യം....

അങ്ങനെ ....കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ എന്തിനു മനുഷ്യ മനസാക്ഷിയെ തന്നെ കിടിലം കൊള്ളിച്ച പ്രമാദമായ പോള്‍ വധക്കേസ്‌ ഇതാ ഈ കണ്ടെത്തലുകളില്‍ കൂടി പുതിയ വഴിത്തിരിവിലേക്ക്...

Friday, July 10, 2009

ജഗ്ഗു ഒരു ദോഷൈക ദ്രിക്കോ?

എനിക്ക് തന്നെ നാണം തോന്നുന്നു, ആളുകള്‍ അതും ഇതും ഒക്കെ പറയുമ്പോള്‍..അതുമല്ല പ്രത്യേകിച്ചു ഞാന്‍ ഒരു ദോഷൈക ദ്രിക്കാന് എന്ന് പറഞ്ഞപ്പോള്‍. ശരിക്കും അങ്ങനെ ആണോ എന്ന് ഞാന്‍ ഒരുപാടു തവണ ആലോചിച്ചു നോക്കി. അപ്പൊ മനസിലായി ആണ്. ഒന്നല്ല ഒരായിരം വട്ടം ആണ്, എന്റെ കഴിഞ്ഞ പോസ്റ്റുകള്‍ നോക്കിയാല്‍ മാത്രം മതിയാകുമല്ലോ, അപ്പോള്‍ മനസിന്റെ ഉള്ളരകളുടെ ഉള്ളില്‍ നിന്നും ഒരു ദൈവ വിളി..നന്നാകൂ മകാ.. നന്നാകൂ.. കുറ്റം പറഞ്ഞിട്ടും പര്ടിതപിച്ചിട്ടും ഈ ലോകത്ത് ഒന്നും നന്നാവാന്‍ പോകുന്നില്ല. ഗാന്ധി അപ്പൂപ്പന്‍ പറഞ്ഞതു പോലെ, നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം ആയി നിങ്ങള്‍ തന്നെ മാറൂ, അതേയ് ഞാന്‍ മാറാന്‍ ശ്രമിക്കുകയാണ്, ഒരു മനം മാറ്റം, മതം മാറ്റം, മാറ്റം എന്തായാലും അനിവാര്യം ആണല്ലോ.. അതുകൊണ്ട് ഞാന്‍ വച്ചു താമസിപ്പിക്കുന്നില്ല, ഇനിയും ഞാന്‍ കുറ്റങ്ങളും കുറവുകളും പറഞ്ഞു നടക്കുന്ന പരിപാടി നിര്‍ത്താന്‍ പോകുന്നു. ആക്ഷേപം ഉള്ളവര്‍ അടുത്ത ഏഴ് ദിവസത്തിനകം കാര്യ കാരണ സഹിതം മറുപടി അയക്കുക.

ജഗ്ഗു ദാദ.

Monday, June 8, 2009

പിണറായി ലീല ( ലാവ്ലിന്‍ കാണ്ഡം )

പിണറായി ലീല ( ലാവ്ലിന്‍ കാണ്ഡം )
( രീതി: കണി കാണും നേരം കമല നെത്രന്റെ ... )

രചന : മഹാകവി ജഗ്ഗു ആശാന്‍.
---------------------------------------------------------
കണികാണും നേരം, പിണറായി മൂര്‍ത്തി..
നിറമേറും ചെവല കോടി ചാര്‍ത്തി..
കനക കിന്നരി നാടന്‍ ബോംബുകള്‍..
അണിഞ്ഞു കാണണം...ഫഗവാനേ...( കണി കാണും നേരം..)

കൊടിയ ഭീകരന്‍ മദനി ചേട്ടന്റെ..
തോളോട് ചേര്ന്നു പിണറായി..
വോട്ടു ചോദിച്ചു..പൂട്ടിപ്പോയല്ലോ..
കലികാലം തന്നെ ഫഗവാനേ...( കണി കാണും നേരം..)

ലാവ്ലിന്‍ കേസിന്റെ കാര്യം എത്തുമ്പോള്‍
നരി പോലെ ആകും പിണറായി..
കട്ടിട്ടില്ലെന്കില്‍ തലയില്‍ പപ്പുകള്‍
തപ്പി നോക്കണോ ഫഗവാനേ.. ( കണി കാണും നേരം..)

മുഖ്യ മന്തിയാം അച്ചുമാമനെ...
പഴി ചാരനായി പിണറായി..
പതിനെട്ടും പയറ്റി..രക്ഷയില്ലല്ലോ...
വിധി അല്ലാതെന്തു ഫഗവാനേ.. ( കണി കാണും നേരം..)

ലെനിനും മാര്‍ക്സുമായ്‌.. കൊണ്ടു വന്നൊരു..
കമ്മ്യൂണിസ്റ്റ് തന്‍ പ്രസ്ഥാനം...
പൊടി പിടിച്ചല്ലോ... വഴിയില്‍ ആയല്ലോ..
സഹിക്കുന്നില്ലലോ.. ഫഗവാനേ...( കണി കാണും നേരം..)

ഡി വൈ എഫ്‌ ഐന്നു പെരിട്ടിടുള്ള...
തെമ്മാടികള്‍..തന്‍ പ്രസ്ഥാനം...
കരി ദിനത്തിന്.. പോല്ലാപ്പുണ്ടാക്കി..
നടപടിയില്ലേ..ഫഗവാനേ......( കണി കാണും നേരം..)

അഴിമതി തന്റെ.. അഴുക്കു വീണിട്ടു..
നേരിടാന്‍ പോലും കഴിയാതെ...
ജനത്തിന് നേരെ..കുതിര കേരുന്നെ..
കഴിവ് കേടല്ലേ..ഫഗവാനേ.........( കണി കാണും നേരം..)

Friday, May 1, 2009

അവിഹിത ബന്ധങ്ങളും വൈരുദ്ധ്യാത്മിക വരട്ടു വാദവും...

ഇക്കഴിഞ്ഞ കുറെ നാളുകള്‍ ആയി എന്റെ സ്വന്തം മെയില് ബോക്സില്‍ ഒരുപാടു നിവേദനങ്ങളും പരാതികളും പ്രവഹിച്ചു കൊണ്ടേ ഇരിക്കുന്നു..കാരണം ഞാന്‍ ഇടയ്ക്ക്‌ പോസ്റ്റ് ചെയ്ത കാമുകീ കാമുക സംവാദം , കേരളത്തിലെ പെന്കൊടികള്‍ക്കും പെന്കൊന്തന്മാര്‍ക്കും ഒരു അപമാനം അല്ലെ എന്ന് ഒരു കൂട്ടം കൂട്ടുകാര്‍ക്ക്‌ സംശയം.. ആണോ അല്ലയോ എന്നൊന്നും എനിക്ക് അറിയാന്‍ വയ്യ.. എന്തായാലും പരാതി സഹിക്കാന്‍ വയ്യാതെ ഞാന്‍ അത് ഡിലീറ്റ്‌ ചെയ്യുകയും ചെയ്തു.

എന്നാല്‍ പാവം ഈ ഞാന്‍ ... ഈ നീണ്ടു പരന്നു പണ്ടാരം അടങ്ങി കിടക്കുന്ന ഫൂമി മലയാളത്തിന്റെ മൂലയ്ക്ക് കിടക്കുന്ന നിരക്ഷര കുക്ഷിയും ക്രിമിയുമായ ജഗ്ഗു ദാദയുടെ ഒരു പരട്ടു ബ്ലോഗ്ഗില്‍ നിന്നും നീക്കം ചെയ്തു എന്ന് വെച്ചു നാടു വിട്ടു പോയ നമ്മുടെ പെന്കിടാക്കളുടെ ധാര്‍മിക മൂല്യങ്ങളും , അടങ്ങാത്ത അടക്കി വെച്ച ലൈംഗിക തൃശ്നകളും അതുകാരണം ഉണ്ടാകുന്ന വേലി ചാടവും അവിഹിത ബന്ധങ്ങളും അവസാനിക്കുമോ?

നമുക്കു, പ്രത്യേകിച്ചു വളര്ന്നു വരുന്ന തലമുറയിലെ പെണ്‍കുട്ടികള്‍ക്ക്‌, ധാര്‍മികമായ ഒരു മൂല്യങ്ങളും ഇല്ല എന്ന് തന്നെ വേണം പറയാന്‍..ആണുങ്ങളും അത്രയ്ക്ക്‌ ശീലവതന്‍ മാര്‍ അല്ലെങ്കിലും, പ്രകൃതി കനിഞ്ഞു നല്കിയ ഒരു ജാമ്യം ഉള്ളിടത്തോളം കാലവും, ഇല ചെന്നു മുള്ളില്‍ വീണാലും, മുള്ള് ചെന്നു ഇലയില്‍ വീണാലും മുള്ളിന് ഒരു കോപ്പുമില്ല എന്നൊരു മലയാളം പഴംചൊല്ലിന്റെ അകമ്പടിയും ഉള്ളത്കൊണ്ട് , ഉള്ളത്‌ പറയാമല്ലോ ആന്പില്ലരെ കുറ്റം പറഞ്ഞിട് യാത്രോ‌ കാര്യവുമില്ല.. ഫെമിനിസ്റ്റുകള്‍ ചാടി കടിക്കാന്‍ വന്നാലും, ഉള്ളത്‌ ഉള്ളത് തന്നെയല്ലേ?

കൂടെ പഠിക്കുന്ന പയ്യന്മാര്‍ തൊട്ടു, മോബിളിലേക്ക് മിസ്സ്‌ കാള്‍ അടിച്ച് പരിചയപ്പെട്ടു ഫോണ്‍ സൌഹൃദവും ഫോണ്‍ സെക്സും പിന്നെ പിന്നെ നേരിട്ടു കലാപടിപാടികളും ഒകെ ആയി കഴിയുന്ന എത്ര പെണ്‍കുട്ടികള്‍ ഉണ്ടെന്നു, അല്ല എങ്കില്‍ നിങ്ങള്‍ക്ക് അറിയാം എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചു നോക്ക്.. ആരെങ്കിലും കണ്ടാല്‍ മാത്രം പ്രശ്നം , കണ്ടില്ലെങ്കില്‍ എന്തും ആകാം എന്ന് മാനസിക അവസ്ഥയുള്ള നമ്മുടെ പിള്ളാരുടെ ഈ ദുരവസ്ഥയ്ക്ക് കാരണം നമ്മള്‍ തന്നെ ആണ് എന്ന് പരെയാതെ വയ്യ.

മീഡിയകളുടെ കടന്നു കയറ്റവും, സിനിമയും റിയാലിറ്റി ഷോകളും പിന്നെ സംഗീത ആല്‍ബങ്ങളിലും ഒക്കെ എന്ത് കാണിച്ചാലും അതിനെ ഒകെ കയ്യടിച്ചു പ്രോത്സാതിപ്പികുകയും, കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കാതെ ഇന്റെര്നെട്ടിന്റെയും ടി വി ചാനലുകളുടെയും ഒക്കെ പിടിയിലേക്ക് വിട്ടു കൊടുക്കുകയും ചെയ്യുന്ന മാതാപിതാക്കളും സമൂഹവും തന്നെ ആണ് ഇതിന് ഉത്തരവാദി

ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുന്പ്, എന്റെ ഒരു അടുത്ത സുഹൃത്ത് കൊച്ചിയില്‍ ഒരു സംഗീത ആല്‍ബം പിടിച്ചു, എന്നാല്‍ ആല്‍ബം പിടിയുടെ മറവില്‍ അവന്‍ പിടിച്ച പെണ്ണുങ്ങളുടെ കണക്കു പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടി പോകും..അതും പത്തും പതിനാറും ഇരുപതും ഒക്കെ വയസുള്ള നല്ല തന്കാകകുടം പോലെ ഉള്ള പെണ്‍കുട്ടികളെയും കോടന് അവരുടെ മാതപിതാകള്‍ കൂടെ ആണ് ഒരു ചാന്‍സ് ചോദിച്ചു വരുന്നത്, എന്ത് അട്ഞുസ്റ്മെന്റുകള്‍ക്കും തയ്യാര്‍ ആകാം എന്ന്നുള്ള മാതാപിതാക്കളുടെ അപേക്ഷ കേട്ടതോടെയാണ്, ആല്‍ബത്തിന്റെ കൂടെ അല്പം അട്ഞുസ്റ്മെന്റുകളും ആയിക്കോട്ടെ എന്ന് എന്റെ നിഷ്കളങ്കനായ കൂട്ടുകാരന്‍ ആലോചിച്ചു പോയത്..

വെറും ഒരു പണക്കാരനായ അവന് ഇതു ചെയ്യാം എങ്കില്‍ സ്ഥിരം മീഡിയ രംഗത്തും ഇതിന് വേണ്ടി കച്ച കെട്ടി ഇറങ്ങിയവര്‍ക്കും എന്തും മാത്രം കാര്യങ്ങള്‍ ഒപ്പിക്കാം എന്ന് ഒന്നു ആലോചിച്ചു നോക്ക്...
നമ്മുടെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടു ഇരിക്കുന്നു, സദാചാര ബോധം എന്നത് കുട്ടികളുടെ ഇടയില്‍ പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ ഇടയില്‍ ഇല്ലാതായി കൊണ്ടു ഇരിക്കുന്നു, ഒരേ സമയം മൂന്നും നാലും കാമുകന്മാരെ കൊണ്ടു നടക്കുകയും കാറിലും പാര്കിലും എന്തിന് ക്ലാസ്സ്‌ റൂമുകളില്‍ പോകും കാമം പങ്കു വെയ്ക്കുകയും ചെയ്യുന്ന നമ്മുടെ കുട്ടികള്‍ എന്തായാലും ഭാവിയിലെക് ഒരു മുതല്‍ കൂട്ടുതന്നെയാണ്...

Thursday, April 30, 2009

മണ്ടത്തരം എഴുതാന്‍ മനോരമ കഴിഞ്ഞേ ഉള്ളു...


മനോരമയുടെ ഒരു കാര്യം.. വിദ്യാഭ്യാസ വകുപ്പിന്റെയും...


ഹാക്കര്‍മാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ടെക്നോളജി അടിച്ച് മാറ്റാനായി സൈറ്റ് ഹാക്ക്‌ ചെയ്തു പോലും... ഹഹഹഹഹ ഹഹഹഹ ഹഹഹഹ ഹഹഹഹ..


ഈ മിന്നി മറയുന്ന പ്രോഗ്രാം കേരളത്തില്‍ അതും സര്‍ക്കാര്‍ വക വിദ്യാഭ്യാസ വകുപ്പിന്റെ മാത്രം സൈറ്റില്‍ ഉള്ള ഒരു അടയ ആധുനിക കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണ് .


പടത്തേല്‍ ഒന്നു ക്ലിക്കിയാല്‍ വലുതായി കാണാം..
മണ്ടത്തരം എഴുതാന്‍ മനോരമ കഴിഞ്ഞേ ഉള്ളു...

Tuesday, March 10, 2009

ഗാന്ധിജിയുടെ കോണകം ലേലത്തിന്..

രാഷ്ട്ര പിതാവ് ആയ ഗാന്ധിജി ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു പുരാതന കോണകം തന്റെ കൈവശം ഉണ്ടെന്നും, അത് ലേലത്തില്‍ വെക്കാന്‍ പോവുകയാണെന്നും, കൊച്ചി കടവന്ത്രയില്‍ ഉള്ള പൊട്ടന്‍ കുട്ടപ്പന്‍ ഇന്നലെ ഒരു പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രപിതാവ് തുടര്‍ച്ചയായി ഒരു വ്യാഴവട്ടക്കാലമായി ഉപയോച്ചിരുന്ന കോണകം പൊന്നും വില കൊടുത്തു കൈക്കലാക്കുവാന്‍ പലരും ശ്രമിക്കും എന്നാണു കരുതപ്പെടുന്നത്. രാഷ്ട്രപിതാവിന്റെ മാന്ത്രിക സ്പര്‍ശം ഏറ്റിട്ടുള്ള അമൂല്യ കോണകം അടുത്ത മാസം പത്തിന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് കൊച്ചി നഗരത്തില്‍ ലേലത്തിന് വെക്കുന്നത്.

രാഷ്ട്രീയ സാംസ്കാരിക നായകന്മാരും വന്‍കിട മുതലാളിമാരും ഇതില്‍ ഇപ്പോള്‍ തന്നെ നോട്ടം ഇട്ടിടുന്ദ്. ഇതിന്റെ മൂല്യം ഏതാണ്ട് ഇരുപത്തി അഞ്ചു മില്ല്യന്‍ വരും എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കൊനകത്തില്‍ കണ്ണും നാട്ടു ന്യൂയോര്‍ക്ക് ലേലത്തില്‍ ഗാന്ധിയുടെ കണ്ണാടി മെതിയടി തുടങ്ങിയവ സ്വന്തം കാശ് കൊടുത്തു ലേലത്തില്‍ പിടിച്ചു സര്‍ക്കാരിനു കൈമാറാന്‍ സന്മനസ് കാണിച്ച വിജയ്മല്യ അതിയായ താല്പര്യമാണ് കനിചിരിക്കുനത്. മല്യയെ കൂടാതെ റിലയന്‍സ് പ്രമുഖര്‍ അംബാനി കുടുംബം, ലക്ഷ്മി മിട്ടല്‍, ഹില്ടോന്‍ ഹോട്ടെല്‍ ഉടമകള്‍, ക്രികെറ്റ് സിനിമാ താരങ്ങള്‍ ആയ സച്ചിന്‍ , ഗാങ്ങുളി, ശില്പ ഷെട്ടി, ഷാരൂക് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയവരും മത്സര നിരയില്‍ ഉണ്ട്.. ഈ കോണകം എന്ത് വില കൊടുത്തും സ്വന്തമാക്കാന്‍ ആഗ്രഹം ഉണ്ടെന്നു തെന്നിന്ത്യന്‍ സിനിമാ താര രാനിയായ നയന്‍താരയും അറിയിച്ചിട്ടുണ്ട്... കൊനകത്തിനു വേണ്ടി ഇനിയും ഒരു മത്സരത്തിനു താന്‍ തയ്യാര്‍ ആണെന്നും അതിന് വേണ്ടി ബോളിവൂടും ആയി സഖ്യം ഉണ്ടാക്കി വേണ്ടത് ചെയ്യും എന്നും, മത്സരം നയന്താരയോടല്ല, തന്നോടു തന്നെ ആണെന്നും അസിനും അറിയിച്ചിട്ടുണ്ട്.

ഈ കോണകം കടല് കടക്കാതെ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം സോണിയ ഗാന്ധി ഉള്‍പ്പടെ പല പ്രമുഖ കോണ്ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടു, രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും, കൂടാതെ ഗാന്ധിയുടെ കൊച്ചുമക്കളും വരെ ഇതിന് വേണ്ടി മുറവിളി ഉയര്തി കഴിഞ്ഞു .. കാര്യം ഞ്നങ്ങള്‍ ഒന്നും ഒന്നും രണ്ടു സംസ്ഥാനത്തെ ഉള്ളു എങ്കിലും, കോനകാത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാര്‍ അല്ല എന്നാണ് കമ്മ്യൂണിസ്റ്റ് പോളിറ്റ് ബ്യുറോ ഇന്നു ഡല്‍ഹിയില്‍ അറിയിച്ചത്, ഒരു അഖില ലോക ബക്കറ്റ് പിരിവു നടത്തി പണം പിരിച്ചു ഈ കോണകം ലേലത്തില്‍ സ്വന്തം ആക്കാന്‍ ആണ് കാരാട്ടിന്റെയും കൂട്ടരുടെയും ശ്രമം.

കോണക ലേലത്തില്‍ കേന്ദ്ര സര്‍ക്കാരിന് അതിയായ താല്പര്യം ഉണ്ടെന്നും, സങ്ങതികള്‍ സസൂഖ്മം നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര മന്ത്രി അംബിക സോണി ഇന്നു പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു, എന്ത് വില കൊടുത്തും ഇതു നേടി എടുക്കണമെന്നു വിജയ് മല്യയോടു താനും, പ്രധാന മന്ത്രിയും നേരിട്ടു വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും കിട്ടിയാല്‍ ഉടന്‍ തന്നെ ഡല്‍ഹിക്ക് എത്തിക്കും എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ ലേലത്തില്‍ താന്‍ പന്കെടുക്കുനത് തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണെന്നും, കോണകം ലേലത്തില്‍ പിടിക്കാന്‍ ഇതു വരെ ഒരുത്തനും തന്നെ വിളിച്ചിട്ടില്ല എന്നും ആണ് മലയ ഇതിനെ കുറിച്ചു പ്രതികരിച്ചത്.

ഈ കോണകം ഒറിജിനല്‍ തന്നെ ആണോ എന്നറിയാന്‍, ഡോക്ടര്‍ മാളിനിയെകൊണ്ട് ഒരു ഫോരെന്സിക് പരിശോധന ആവശ്യം ആണെന്ന് ഇന്നു ഡല്‍ഹിയില്‍ കൂടിയ ഉന്നത തല യോഗം ആവശ്യപെട്ടു, എന്തായാലും കുട്ടപ്പന് ഇപ്പോള്‍ അതി ശക്തമായ സുരക്ഷ ആണ് ഒരുക്കിയിട്ടുള്ളത്. കോണകം ഇപ്പോള്‍ ഇന്ത്യക്ക് പുരതാനെന്നും, അത് ഏതോ ഒരു ബാന്കിലെ ലോക്കെരില്‍ ആണെന്നും ആണ് കുട്ടപ്പന്‍ പറഞ്ഞതു. എന്നാല്‍ കുട്ടപ്പനെ തട്ടിക്കൊണ്ടു പോയി കോണക രഹസ്യം ചോര്‍ത്തി അത് കൈക്കലാക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനം ആകിയുള്ള ചില ഭീകര സങ്ങടനകള്‍ പദ്ധതി ഇട്ടിട്ടുല്ലതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ കൊച്ചി കടപ്പുറം വഴി പ്ലാസ്റ്റിക് ബോട്ടില്‍ വന്നു കുട്ടപ്പനെ തട്ടികൊണ്ട്‌ പോകാന്‍ ആണ് പദ്ധതി അത്രേ.. അത് കൊണ്ടു കൊച്ചി തൊട്ടു ആലപ്പുഴ വരെ തീരാ ദേശ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഈ കോണകം ആര് നേടിയാലും അത് ഒരു ഗ്ലാസ് പെട്ടിക്ക് അകത്തു വെച്ചു എല്ലാ സംതാനങ്ങളിലും പ്രദര്‍ശിപ്പിക്കണം എന്ന് ബന്ങാല്‍ ആസ്ഥാനം ആക്കിയുള്ള ആഹിംസ്തന എന്ന് സംഘടന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു .. മഹാനായ നേതാവ് ഉപയോഗിച്ച മഹത്തായ സാധനം എന്നതുകൊണ്ട് ചരിത്രപരവും സാംസ്കാരിക പരവുമായി ഇതിന് ഒരു വല്യ സ്ഥാനമാണ് ഉള്ളതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Friday, February 20, 2009

ജിഹാദിന്റെ പുതിയ മുഖം.. ലവ് ജിഹാദ് കേരളത്തില്‍.

പെണ്‍കുട്ടികളെ പ്രണയിച്ചു വിവാഹം കഴിച്ചതിനു ശേഷം മത പരിവര്‍ത്തനം ചെയ്യുന്ന ലവ് ജിഹാദ് എന്നൊരു സംഘടന കേരളത്തില്‍ പ്രവര്ത്തിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് ഇങ്ങനെ മതം മാറ്റിയിരിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ ഏഴ് മാസക്കാലം കൊണ്ടു ഏതാണ്ട് നാലായിരത്തോളം കല്യാണങ്ങള്‍ ഇങ്ങനെ നടന്നു എന്നാണ് ഔദ്യോഗികമായ വിവരം. ഇത്തരത്തില്‍ ഉള്ള മത പരിവര്‍ത്തനം കൂടുതലായി ശ്രദ്ധയില്‍ പെട്ടതോടെ, പല ഏജന്‍സികളും ഇതിനെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം കാസര്‍ഗോഡ്‌ കൊച്ചി തിരുവന്തപുരം എന്നിവിടങ്ങളില്‍ ആണ് ഇതു കൂടുതല്‍ ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുനത്.

ഇസ്ലാം മതത്തില്‍ പെട്ട യുവാക്കളെ ആണ് ഈ സംഘടന ഇതിനായി നിയോഗിച്ചിരിക്കുനത്. പല മുസ്ലീം സംഘടനകളുടേയും അറിവോടെയും ആശീര്‍വാധതോടെയും ആണ് ഇതിന്‍റെ പ്രവര്‍ത്തനം. എല്ലാ മേഘലകളിലും പെട്ട യുവാക്കള്‍ ഇതില്‍ സജീവമായി പ്രവര്ത്തിക്കുന്നു, എങ്ങിനീയരിംഗ് കോളേജുകള്‍, ടെക്നോപാര്‍ക്ക് ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് ഇവര്‍ കൂടുതല്‍ ആയി ശ്രദ്ധ കേന്ദ്രീകരിചിരിക്കുനത്. ബസ്സ് കണ്ടക്ടര്‍ കിളികള്‍ എന്നിവരും ഓട്ടോ റിക്ഷ തൊഴിലാളികളും ഒക്കെ ഇവരുടെ പടയില്‍ പെടും. വിദേശ സംഘടനകള്‍ ആണ് ഇതിലേക്കായി പണം ഒഴുക്കുന്നത്.

കോളേജ് കുമാരി മാരെയും ഉദ്യോഗസ്ഥര്‍ ആയ യുവതികളെയും ആണ് ഇവര്‍ നോട്ടം ഇട്ടിരിക്കുനത്. ഇതര മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിക്കുവാനും, വലയില്‍ വീഴ്ത്തി വിവാത്തിലേക്ക് എത്തിക്കുവാനും ആണ് സന്ഘടനയുടെ നിര്‍ദേശം. രണ്ടു ആഴ്ചയ്ക്കുള്ളില്‍ പ്രണയത്തില്‍ വീഴാത്ത പെണ്‍കുട്ടികളെ ഉപേക്ഷിക്കുവാനും, പ്രണയിച്ചു എത്രയും വേഗം തന്നെ വിവാഹത്തില്‍ എത്തിക്കുവാനും, അത് കഴിഞ്ഞു ഏതാനും മാസക്കാലം കൊണ്ടു മത പരിവര്‍ത്തനം ചെയ്യുവാനും, വീടുകരില്‍ നിന്നും അകറ്റി നിര്‍ത്തുവാനും, കുറഞ്ഞത് മൂന്നു നാല് കുട്ടികള്‍ എങ്കിലും ഉണ്ടാക്കുവാനും ആണ് ഈ സംഘടന നിഷ്കര്‍ഷിക്കുന്നത്. മതം മാറ്റപ്പെടുന്ന യുവതികളുടെ ജീവിത ചിലവുകള്‍ക്കായി പണവും, ആണ്‍കുട്ടികള്‍ക്ക് കച്ചവടങ്ങള്‍ നടത്തുവാന്‍ സഹായങ്ങളും ഇവര്‍ നല്കി വരുന്നു.

കഴിഞ്ഞ ഒരു വര്‍ഷക്കാലം ആയിട്ടാണ് ഈ സംഘടന സജീവമായി പ്രവര്‍ത്തനം തുടങ്ങിയത്. പെണ്‍കുട്ടികളെ വലയില്‍ ആകുവാനായി ഈ സംഘടന യുവാക്കള്‍ക്ക് പ്രത്യേക ക്ലാസ്സുകളും മൊബൈല് ഫോണുകള്‍ വസ്ത്രങ്ങള്‍ ബൈക്കുകള്‍ തുടങ്ങിയവയും നല്കി വരുന്നുണ്ട്.

ഇതിനെ കുറിച്ചു ടെക്നോപാര്‍ക്ക്‌ , ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ ഉള്ള ചില സുഹൃത്തുക്കളോട് ഞാന്‍ അന്വേഷിക്കുകയുണ്ടായി, അറിഞ്ഞ വിവരങ്ങള്‍ തികച്ചും സത്യം ആണെന്നായിരുന്നു അവരുടെ പ്രതികരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അവരുടെ അറിവില്‍ ഏതാണ്ട് ഏഴ് പെണ്‍കുട്ടികള്‍ വിവാഹവും മത പരിവര്‍ത്തനവും നടത്തിയിരികുനത്. ( അറിയാത്ത എത്രയോ പേര്‍ ഉണ്ടാകും..). വിവാഹം കഴിച്ചതിനു ശേഷം ഇവര്‍ ജോലിയില്‍ തിരിച്ചു പ്രവേശിക്കുകയോ, വീടുകരെയോ കൂടുകരെയോ സഹപ്രവര്തകരെയോ ബന്ധപെട്ടിടില്ല എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. മാത്രവുമല്ല തിരിച്ചു അന്വേഷിച്ചു വിളിച്ചവര്‍ക്ക് കിട്ടിയ പ്രതികരണവും അത്ര സുഖകരമല്ല എന്നതുമാണ്‌ അറിയുന്നത്.

കേരളത്തില്‍ അപ്പാടെ വേരുകള്‍ ഉള്ള ഈ പുതിയ ജിഹാദിന് ജില്ലകള്‍ തോറും പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പികാന്‍ പ്രത്യേക സോണ്‍ ചെയര്‍മാനും ഉണ്ട്. കോളേജുകളിലെ പ്രവേശനത്തിന് മുന്നോടിയായി, പെണ്‍കുട്ടികളുടെ മത വിഭാഗം തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കാന്‍ പ്രത്യേക യൂണിറ്റുകളും ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മതം, സാമ്പത്തികം, മാതാപിതാക്കളുടെ വിവരങ്ങള്‍, ഇവര്‍ക്ക് സമൂഹത്തില്‍ ഉള്ള സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ചതിനു ശേഷമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. മാതാപിതാക്കള്‍ വളരെ ലാളിച്ചും എന്നാല്‍ അതീവ ശ്രദ്ധയോടും കൂടി വളര്‍ത്തിയ ( അധികം ലോക പരിചയം ഇല്ലാത്ത ) പെണ്‍കുട്ടികളെ ആണ് ഇവര്‍ക്ക് മുഖ്യമായും ഉന്നം വെക്കുക. പ്രത്യേകിച്ചും എന്‍ ആര്‍ ഐ കുട്ടികളെയും, പെണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളുകളില്‍ പഠിച്ച കുട്ടികളെയും ആണ് പ്രധാന ലക്ഷ്യം. സൌഹൃദവും സഹായവും ഒക്കെ ആയി അടുത്ത് കൂടുന്ന ഇവര്‍ തക്കം കിട്ടുനത് അനുസരിച്ച് ഇവരുടെ അജണ്ട നടപ്പില്‍ ആക്കുകയും, പുരോഗതി സന്ഘടനയെ അറിയിച്ചു ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു.

കേള്‍ക്കുമ്പോള്‍ നമുക്കൊരു തമാശയായി തോന്നാം എങ്കിലും, ഇതൊരു സത്യം ആണെന്ന തിരിച്ചറിവ് നമുക്കു ഞെട്ടല്‍ ഉളവാക്കും . സ്നേഹിക്കുവാനും, സ്നേഹിച്ച പുരുഷനെ വിവാഹം കഴികുവാനും പ്രായ പൂര്‍ത്തിയായ എല്ലാവര്ക്കും അവകാശം ഉണ്ട് എങ്കിലും, ഇത്തരം കപട പ്രണയങ്ങളും, അതിന് പിന്നില്‍ ഉള്ള ചില ഗൂഡ ഉദ്ദേശങ്ങളും പ്രണയത്തിന്റെ അര്‍ത്ഥവും ആത്മാര്‍ഥതയും ഇല്ലാതെ ആക്കുകയാണ്. അതുകൊണ്ട് മാതാ പിതാക്കള്‍ സൂക്ഷിക്കുക , നിങ്ങളുടെ കുട്ടികള്‍ അവരുടെ സൌഹൃദങ്ങള്‍, സ്നേഹ ബന്ധങ്ങള്‍ ഇവയൊക്കെ എങ്ങനെയുള്ള ആളുകള്‍ ആണ് എന്ന് നിരീക്ഷിക്കുക.. അല്ലെങ്കില്‍ പ്രസവിച്ചു വളര്‍ത്തി വലുതാക്കിയ പുന്നാര മക്കള്‍, ചില മത ഭ്രാന്തന്‍ മാരുടെയും, തീവ്രവാദികളുടെയും വലയില്‍ കുടുങ്ങി, നിങ്ങള്ക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം.

ഒരു മലയാള പത്രത്തില്‍ വന്ന ഒരു ചെറിയ വാര്‍ത്തയില്‍ തുടങ്ങിയ എന്റെ അന്വേഷണം ഞാന്‍ കഴിഞ്ഞ കുറെ ആഴ്ചകള്‍ ആയി തുടരുന്നു.. കിട്ടുനത്‌ അനുസരിച്ച് വിവരങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നതാണ്..

Wednesday, February 18, 2009

ഭാരതസ്ത്രീകള്‍ തന്‍ പിങ്ക് ജട്ടി

പബ്ബില്‍ അടി കൊണ്ട പെണ്ണുങ്ങളോട് ഐക്യ ധാര്ട്യം പ്രഖ്യാപിക്കാന്‍ ചില മാന്യ വനിതാ മണികള്‍ ജട്ടികള്‍ ശേഖരിച്ചു ആര്‍ക്കോ അയച്ചു കൊടുക്കുന്നു എന്ന് കേള്‍ക്കുക ഉണ്ടായി. ഇന്ടര്‍നെട്ടു വഴി പ്രചരിക്കുന്ന ജട്ടി വിപ്ലവം സ്ത്രീ രത്നങ്ങള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ മുറുക്കെ പിടിച്ചു വെക്കാന്‍ ഉത്തകുന്നവ ആണെന്ന് ചില സ്ത്രീ ബുദ്ധി ജീവികളുടെയും സന്ഘടനകളുടെയും അഭിപ്രായ പ്രകടനങ്ങളും കണ്ടു..

സ്വതന്ത്ര സമരം കഴിഞ്ഞു കൊല്ലം ഇത്രയും ആയിട്ടും, ഇത് പോലെ ചൂടും ചൂരും പകരാന്‍ മറ്റൊരു സമരത്തിന്‌ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം ആണ്.. ജട്ടി പ്രക്ഷോപം ഇന്ത്യാ മഹാരാജ്യം ആകെ ആഞ്ഞടിക്കുകയാണ്..നാമൊക്കെ ഒരു ജട്ടി വിപ്ലവത്തിന് തന്നെ സാക്ഷ്യം വഴിക്കേണ്ടി വരുന്ന സ്ഥിതി സംജാതമാകുന്നു..

യുവാക്കളെയും പ്രായമായ അപ്പച്ചന്മാരെയും സംബന്ധിച്ച് ഈ വാര്ത്ത തന്നെ കുളിര് പകരുന്ന സംഗതി ആണ് എന്നത് തീര്‍ച്ച.. ജട്ടി ശേഖരണത്തിനായി വാലന്റിയാര്‍ ആകുവാന്‍ ആയി ആയിരങ്ങള്‍ ആണ് തയാറായി നില്‍ക്കുന്നത്.. ചില ആത്മാര്തത കൂടിയ വാളണ്ടിയര്‍ മാര്‍ ചോദിച്ചിട്ട് കിട്ടാതെ ജട്ടി ഉരി എടുത്തുകൊണ്ടു വന്ന വാര്‍ത്തകളും കേള്‍ക്കുകയുണ്ടായി. അതുകൊണ്ട് ഒരു ജട്ടി ഇട്ട പെണ്ണുങ്ങള്‍ സൂക്ഷിക്കുക, നിങ്ങളുടെ ജട്ടി നിങ്ങള്‍ സൂക്ഷിക്കുക..പ്രത്യേകിച്ച് പിന്ക് നിരത്തില്‍ ഉള്ളവ.

പിന്നെ മാന്യ മഹിളാ മനികളോട് ഒരു അപേക്ഷ, വാടിയ ജട്ടി അയച്ചാലും, ചൂടിയ ജട്ടി അയക്കരുതേ.. ( ബാഗ്ലൂര്‍ കാര്‍ ജീവിച്ചു പൊക്കോട്ടെ..)

മഹിളാ ജട്ടിവിപ്ലവത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു ഞാന്‍ ഇതാ കുറെ ജട്ടി കീ വേര്‍ഡുകള്‍ ആഡ് ചെയ്യുന്നു.. ഗൂഗിള്‍ വഴി ജട്ടി തപ്പി വരുന്ന ആര്ക്കെന്കിലും ഇവ പ്രയോജനം ചെയ്യുമെന്കില്‍, ഈ പോസ്റ്റ് ധന്യമായി..

ഗൂഗിള്‍ എസ്. ഇ. ഓ ക്ക് വേണ്ടി ചില ജട്ടി കീ -വേര്‍ഡുകള്‍

ഇന്ത്യന്‍ ജട്ടി
ഇന്ത്യന്‍ പിന്ക് ജട്ടി
ജട്ടി വാരഗോഷം
ജട്ടി സമ്മേളനം
ജട്ടി പ്രതിഞ്ഞ
ജട്ടി സംരക്ഷണ വാരം
ജട്ടി പ്രഖ്യാപനം
ജട്ടി സാഹിത്യം
ജട്ടി മഹാമകം
ജട്ടി പ്രക്ഷോപം
ജട്ടി യാത്ര
സുരക്ഷിത ജട്ടി, ഐശ്വര്യ എലാസ്റിക്
ജട്ടി യജ്നം
ജട്ടി അവബോധം
ജട്ടി + പബ് + അടി
ജട്ടി ബാഗ്ലൂര്‍ പെണ്ണുങ്ങള്‍ അടി
പിന്ക് ജട്ടി ബാഗ്ലൂര്‍

ഒരു കള്ളന്റെ കുമ്പസാരം..

ഇതു ലാവ് ലിന്‍ കമ്പനിയുടെ വെബ് സൈറ്റില്‍ പ്രസ്സിദ്ധീകരിച്ച കുമ്പസാരമാണ്.. വായിച്ചു നോക്കിയാലും.. ചിലപ്പോ നാളെ ഇതു അവിടെ കണ്ടില്ല എന്ന് വരും.. അത് കൊണ്ടു കണ്ടപ്പോ കയ്യോടെ എടുത്തു ഇവിടെ വെച്ചതാണ്.










Wednesday, February 11, 2009

കേരള ഫാര്‍മസി

മാന്യ മഹാ ജനങ്ങളെ, ആഗോള മാന്ദ്യവും പണപ്പെരുപ്പവും കൊണ്ടു അവശത അനുഭവിക്കുന്ന നിങ്ങള്‍ക്ക് ഏവര്‍ക്കുമായി ബൂലോകത്തില്‍ ജഗ്ഗു ദാദയുടെ പുതിയ സംരഭം ഞാന്‍ പരിചയപ്പെടുത്തട്ടെ.. കേരള ഫാര്‍മസി .വര്‍ഷങ്ങളായി വളര്‍ത്തി വലുതാക്കി എടുത്ത കഠിന തപസ്യയുടെ
ഭലമായി ഉണ്ടാക്കി എടുത്ത ചില അതി വിശിഷ്ടമായ മരുന്നുകള്‍ ആണിവ.. സാമ്പിള്‍ എല്ലാവര്ക്കും സൌജന്യമാണ്..

പിണറായി ഗുല്കുലതിക്തകം : മുഖത്ത് നിര്‍വികാരത കാണപ്പെടും , എന്ത് ചോദിച്ചാലും ആ പൂതി അങ്ങ് മനസ്സില്‍ ഇരിക്കട്ടെ, മാധ്യമ കുത്തകകള്‍, ബൂര്‍ഷ എന്നൊക്കെ പറയിക്കുവാന്‍ ഈ മരുന്നിനു കഴിയും. പക്ഷെ നിങ്ങളുടെ മുഖത്ത് എപ്പോളും കഷായം കുടിച്ച ഭാവം ആയിരിക്കും . അഴിമതി വാസന വര്‍ദ്ധിക്കും.

അച്ചുതാനണ്ടാരിഷ്ടം : ഇതു സേവിച്ചു കഴിഞ്ഞാല്‍ നൂറു നൂറില്‍ പത്തില്‍ ആയിരിക്കുന്ന നിങ്ങള്‍ വെറും പത്ത് ഇരുപതില്‍ എത്തി ചേരും..എന്ത് കാര്യവും ബബിള്‍ ഗം പോലെ വലിച്ചു നീടി പറെയാന്‍ ഉള്ള പ്രവണതയും ഉണ്ടാകും. ശരീരം ഷോക്ക് അടിച്ച പോലെ ആകും. പ്രതികരണ ശേഷി വര്‍ദ്ധിക്കും.

സുധാകര അമൃതം : മണ്ടത്തരങ്ങള്‍ വെവര ദോഷം എന്നിവ കൂടും, വായില്‍ വരുന്നതൊക്കെ കോതയ്ക്ക് പാട്ടെന്നു പോലെ കവലയില്‍ കേറി നിന്നു വിളിച്ചു പരെയും.. തലയ്ക്ക് സ്ത്തിരത ഇല്ലാത്ത പോലെ പെരുമാറും.. പറഞ്ഞതൊക്കെ വീണ്ടും വീണ്ടും മാറ്റി പറയും , പ്രീണനം, നക്കല്‍ എന്നിവ കൂടും.

കുഞ്ഞഹംമാദ് കഷായം : കുരങ്ങന്റെ സ്വഭാവം കൂടുതല്‍ ആയി പ്രകടിപ്പിക്കും, ഒന്നും അറിയില്ലെന്കിലും വല്യ ആളാണ് എന്ന് ഭാവിക്കും. നക്കല്‍ പ്രീണനം തുടങ്ങിയ കഴിവുകള്‍ വര്‍ദ്ധിക്കും.

കാരാട്ട് ലേഹ്യം : ചക്കരകൊടം കണ്ടാല്‍ കയ്യിട്ടു നാക്കും, ബാലന്‍ , ബാലാനന്ദന്‍, കത്ത് തുടങ്ങിയ കാര്യങ്ങള്‍ കേട്ടാല്‍ അലര്‍ജി ഉണ്ടാകും. എന്ത് ചോദിച്ചാലും ഇല്ല എന്ന് പറയും. മലയാളം മറന്നു പോകും..തലമുടി നരയ്ക്കും, ഇടയ്ക്കിടെ പിന്താങ്ങും, പിന്നെ കാല് വാരാന്‍ ഉള്ള പ്രവണത ഏറി വരും.

ജയരാജനന്ദ എണ്ണ : പോടാ പുല്ലേ സീ ബി ഐ , പോടാ പുല്ലേ കോടതി, പോടാ പുല്ലേ പോലീസ് എന്നോകെ വിളിച്ചു പരെയും. സ്ഥിരമായി തേച്ചാല്‍ തൊലിക്കട്ടി വര്‍ദ്ധിക്കും.

സെഫി ചവനപ്രാശ്യം : എല്ലാം രണ്ടു വച്ചു കിട്ടണം എണ്ണ നിര്‍ബന്ധം ഉണ്ടാകും.. മതിലിനോടും മതില് ചാട്ടക്കരോടും മമത ഉണ്ടാകും. ഉലക്ക, കോടാലി എന്നിവ കണ്ടാല്‍ എടുത്തു തലക്ക് അടിക്കാന്‍ ഉള്ള വാസന കൂടും.

ഉ‌. ചാണ്ടി ചൂര്‍ണം : കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഉള്ള കഴിവ് കൂടും.. സന്നി വന്ന പിള്ളേരെ പോലെ സംസാരിക്കും..

കരുണാകര അമൃതം: എത്ര പ്രായം ആയാലും തട്ടി പോകില്ല.. കുരുട്ടു ബുദ്ധി കൂടും, കസേര കണ്ടാല്‍ പിടി വിടില്ല. ഭക്തി വേഗത എന്നിവയോട് അഭിനിവേശം ഉണ്ടാകും.

വേറെയും ഒരുപാടു ബ്രാന്‍ഡുകള്‍ ഞങ്ങള്‍ സ്റ്റോക്ക് ചെയ്യ്ന്നുണ്ട്. സ്ഥല സമയ പരിമിതി മൂലം ഇത്തവണ അവയൊന്നും പരിചയപ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.

Thursday, January 29, 2009

പാകിസ്ഥാനെ, ഒരടി വെച്ചു തരുമേ..

പാകിസ്ഥാനെ, പാകിസ്ഥാനെ, ദേ ഒരു അടി അങ്ങ് വച്ചു തരുമേ... - കുറെ നാളായി ഇന്ത്യ പറയുന്ന കാര്യമാണ്... പ്രണാബ് മുഖര്‍ജി ഒന്നു പറയും, പിറ്റേന്ന് പാകിസ്താന്‍ വേറെ ഒന്നു പറയും...

കസബ് പാകിസ്താന്‍ പൌരനാണ്... : ഇന്ത്യ
കസബ് പാകിസ്താന്‍ പൌരന്‍ അല്ല, ഇന്ത്യന്‍ പൌരന്‍ ആകുന്നു : പാകിസ്താന്‍

മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പാക് മണ്ണില്‍ വച്ചാണ് : ഇന്ത്യ
മുംബൈ ആക്രമണം പാകിസ്ഥാനില്‍ വെച്ചേ അല്ല ആസൂത്രണം ചെയ്തത് : പാകിസ്താന്‍.

ഈ ഡി എന്‍ എ സാമ്പിള്‍ കസബിന്റെ ആണ് : ഇന്ത്യ
ഈ ഡി ആന്‍ എ സാമ്പിള്‍ ഏതോ പശുവിന്റെ ആണ് : പാകിസ്താന്‍

ഇങ്ങനെ പോകുന്നു വാചക കസര്‍ത്തുകള്‍ ... ഇന്ത്യക്ക് കിട്ടാന്‍ ഉള്ളത് കിട്ടി.. അരീം തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടും പട്ടിക്കു മുറുമുറുപ്പ് എന്ന് പരെയുന്ന പോലെ, ഇതൊക്കെ ഇന്ത്യ കരുതി കൂട്ടി ചെയ്യുന്നതാണെന്നും, ഇന്ത്യന്‍ തീവ്ര വാദികള്‍ ബോംബ് വെക്കുന്നത് കൊണ്ടു പാകിസ്ഥാനില്‍ ഭയങ്കര ക്രമ സമാധാന പ്രശ്നങ്ങള്‍ ആണെന്നും, ദിവസം തോറും ഒരു പത്തു നൂറു ഇന്ത്യന്‍ ചാരന്മാരെ പിടിക്കുന്നുണ്ട് എന്നും ഒക്കെ ആണ് പാകിസ്താന്‍ ലോകത്തിനു നല്കുന്ന വിശദീകരണം...

എന്റെ പൊന്നു ഇന്ത്യാ മഹാരാജ്യമേ, ഇനി എങ്കിലും ഒന്നു നിര്‍ത്തിക്കൂടെ ഈ ജിഹ്വാഭ്യാസം..ധ ഞാന്‍ ഇപ്പോള്‍ ആക്രമിക്കും, കുത്തും, വെട്ടും, പിച്ചും, മാന്തും എന്നൊക്കെ പറയുന്നതല്ലാതെ, ഇന്ത്യ കിട്ടിയതും വാങ്ങിച്ചു ഇരിക്കാന്‍ തുടങ്ങീട്ടു നാളുകള്‍ കുറെ ആയി..

ഇതിനൊക്കെ ധാ ഇസ്രേല്‍ ഇനെ കണ്ടു പഠിക്കണം.. ഹമാസ് തലപോക്കിയപ്പോ അപ്പൊ കൊടുത്തു അടി..അടി എന്ന് പറഞ്ഞാല്‍ പോര നല്ല ഉശിരന്‍ അടി... ആണുങ്ങള്‍ ആയാല്‍ അങ്ങനെ വേണം.. അല്ല മൃദുല വികാരങ്ങളും മനുഷ്യാവകാശ തെങ്ങാക്കൊലകളും ഒക്കെ ആണ് നമ്മുടെ താല്പര്യങ്ങള്‍ എങ്കില്‍, ചുമ്മാ അതും ഇതും ഒന്നും പറയാതെ കിട്ടിയതും വാങ്ങിച്ചു മിണ്ടാതെ അടങ്ങി ഒരു മൂലയ്ക്ക് ഇരുന്നോണം... തീവ്ര വാദികള്‍ ഇനീം വരും, അവന്മാര്‍ക്ക് തോന്നിയതൊക്കെ കാണിക്കും വെടി പൊട്ടിക്കും ബോംബ് വെക്കും, നിരപരാധികള്‍ ആയ സാധാരണക്കാരെ കൊല്ലും ( സാധാരണക്കാര്‍ക്ക് മതമില്ല.. ഏത് മതത്തില്‍ പെട്ടവരനെന്കിലും വെടി കൊണ്ടാല്‍ ചാവും) അതങ്ങനെ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും..

ഇനി ഇപ്പൊ വരാന്‍ പോകുന്ന പാകിസ്താന്റെ വക അന്വേഷണ റിപ്പോര്‍ട്ടുകളില്‍, ഞങ്ങള്‍ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണ... ഭീകരന്മാരോ? തീവ്രവാടികാലോ അതൊക്കെ ആരാ ഇന്ത്യ ചേട്ടാ എന്നായിരിക്കും... അത കൊണ്ടു ഇനി അത് വന്നിട്ട് എന്തെങ്കിലും ചെയ്യാം എന്ന് വിചാരിക്കുവോ, എല്ലാ ഭീകരന്മാരെയും ചാക്കില്‍ കെട്ടി ഇന്ത്യിലേക്ക് കൊടുത്തു വിടും എന്നോ ഒക്കെ കരുതുന്നു എങ്കില്‍..ചുമ്മാ പകല്‍ സ്വപ്നം എന്നെ പറയാന്‍ പറ്റൂ..

നമുക്കു മുന്നില്‍ രണ്ടു വഴികള്‍ ആണ് ഉള്ളത്..

ഒന്നുകില്‍ ഒരു ഗാസ മോഡല്‍ ആക്രമണം...കടന്നു കയറി തീവ്രവാദ ക്യാമ്പുകള്‍ മൊത്തം തകര്‍ക്കുക..അതിന് കുറച്ചു റിസ്ക്കും ധൈര്യവും ആണത്തവും ഒക്കെ വേണം.. നയതന്ത്രവും അന്താരാഷ്ട്ര സമൂഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാനെയും തീവ്രവാദികളെയും അങ്ങ് ഒലത്തി കളയാം എന്ന് വെച്ചാല്‍ അതൊന്നും നടപ്പില്ല... പൈസ ഉള്ളവനും കൈക്കരുത്ത് ഉള്ളവനും ആണ് ഇന്നത്തെ ലോകം... ഇതില്‍ രണ്ടുമോ, അല്ല എങ്കില്‍ കുറഞ്ഞ പക്ഷം ഒന്നോ നേടി എടുക്ക്കാന്‍ നോക്കുക..

രണ്ടാമത്തെ വഴി, ചുമ്മാ കയ്യും കെട്ടി ഇരിക്കുക.. വന്നോ പൊട്ടിച്ചോ, ഞങ്ങള്‍ക്ക് ഇതൊക്കെ പുല്ലാണ്, ഇവിടെ നൂറു കോടി ജനങ്ങള്‍ ഉണ്ട്, അത്രേം പേരെ പൊട്ടിക്കാനും മാത്രം ഒക്കെ ബോംബ് നീ ഒക്കെ ഉണ്ടാക്കി വരുമ്പോളേക്കും ഈ ലോകം അവസാനിക്കും എന്നൊരു നയം..

പാകിസ്താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍, നമ്മള്‍ ഇതില്‍ ഏത് വഴി തിരഞ്ഞു എടുക്കും എന്ന് കണ്ടറിയാം...

മതതീവ്രവാദ കളരി ( സി ബി എസ് സി അംഗീകൃതം )

ഒത്തു പള്ളിക്കൂട പഠനത്തിന്‌ ഇനി മുതല്‍ സി ബി എസ് സി തുല്യത ആണത്രേ. നമ്മുടെ രാജതിന്റെ ഓരോ തുഗ്ലക്ക് മോഡല്‍ പരിഷ്കാരങ്ങളേ . ഞാന്‍ ഈ നടത്തിയ പരാമര്‍ശം അഖില ഇന്ത്യ മുസ്ലിം സമുദായത്തിന് എതിരെ ആണെന്ന് ധരിച്ചു വശായി വാളെടുക്കാന്‍ വരുന്നവരെ..അവിടെ നില്‍... എന്നിട് സമാധാനപരമായി വായിച്ചു മനസിലാക്കിയട്ടെ..
മദ്രസകളില്‍ നടക്കുന്ന പഠനം എന്താണെന്ന് ശരിക്കും പഠിച്ചിട്ടു തന്നെ ആണ് ഞാന്‍ ഇതു പറയുന്നത്. കാരണം മതപഠനം എന്നതാണ് മദ്രസകളില്‍ മുഖ്യമായും നടക്കുന്നത്. ശാസ്ത്ര സാമൂഹികമായ വിഷയങ്ങള്‍ പഠിപ്പിക്കുന്നു എന്ന് പറയുമ്പോളും , അവിടെ പഠിപ്പിക്കുന്നത്‌ മതവും മത ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും ആണ് . ഖുറാന്‍ പഠിച്ചാല്‍ എന്താ ആള് നന്നാവില്ലേ എന്ന് ചോദിക്കും.. ശരിക്കും പറഞ്ഞാല്‍ ഒരുപാടു നല്ല കാര്യങ്ങളും പ്രവര്‍ത്തികളും ഉത്ഘോഷിക്കുകയും പ്രാവര്‍ത്തികമാക്കുവാന്‍ പ്രേരിപ്പികുകയും ചെയ്യുന്ന ഒരു മത ഗ്രന്ഥമാണ് ഖുറാന്‍. മൊത്തമായും അതില്‍ അവഗാഹം ഇല്ല എങ്കിലും, ഈ ഒരു പ്രസ്താവന നടത്തുവാനുള്ള ജ്ഞാനം ഒക്കെ ഞാന്‍ അതില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്. എന്നാല്‍ അപകടം പതിയിരിക്കുന്നത് എവിടെ ആണെന്ന് ചോദിച്ചാല്‍.. മദ്രസകളില്‍ പഠിപ്പിക്കുന്ന മത പണ്ഡിതന്മാരും, മതം തലയ്ക്ക് പിടിച്ച ഇക്ഷ ജ്ഞാനം ഇല്ലാത്ത മത പുരോഹിതര്‍ എന്നറിയപ്പെടുന്ന ആളുകളുമാണ്.. ആളുകളുടെ മനസ്സില്‍ വിഷം നിറയ്ക്കാന്‍ ഇവരെ പോലെ സമര്തര്‍ വേറെ ഉണ്ടോ എന്ന് കണ്ടറിയണം.. സര്‍ക്കാരിനോ അല്ല എങ്കില്‍ ഈ നിയമം നടപ്പിലാക്കുന്ന ഗവര്‍മെന്റിണോ നേരിട്ടു ഒരു ഇടപാടും ഇല്ലാത്ത ഒരു പരിപാടി ആണ് ഇതു.. അവിടെ എന്ത് പഠിപ്പിക്കണം എന്നോ ആര് പടിപ്പികണം എന്നോ അവരുടെ യോഗ്യത എന്തായിരിക്കണം എന്നോ യാതൊരു വിധ മാനടന്ദങ്ങളും ഇല്ലാതെ വരുമ്പോ ഇതിനെ ദുരുപയോഗം ചെയ്യപ്പെടാന്‍ ഉള്ള സാധ്യത വളരെ ഏറെ ആണ് എന്നല്ല..ചെയ്യപ്പെടുക തന്നെ ചെയ്യും..

രാജ്യത്താകമാനം സ്കൂളുകളും പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധവും ആകിയിരിക്കുന്ന ഈ ഒരു കാലഘട്ടത്തില്‍ ഊതുപള്ളിക്കൊടങ്ങളെയും മദ്രസ്സകളെയും അന്ഗീകെരിച്ചു കൊണ്ടു കളിക്കുന്ന ഈ തീക്കളി എന്തിനാണെന്ന് മാത്രം മനസിലാകുന്നില്ല.. താരതമ്യേന വിദ്യാഭ്യാസം കുറവുള്ള ഒരു സമൂഹത്തെ, സ്കൂളുകളിലേക്ക് അയച്ചു സാങ്കേതിക വിദ്യാഭ്യാസം നല്കുക എന്നതിന് ഊന്നല്‍ കൊടുക്കന്ദത്തിനു പകരം, മത പഠനത്തെ അംഗീകരിച്ചു കൊണ്ടു നിയമം ഇറക്കുന്നത്‌ എത്ര മാത്രം കാലിക പ്രസക്തം ആണെന്നത് ആലോചിച്ചാല്‍ മനസിലകുന്നത്തെ ഉള്ളു..

അര്‍ജുനന്‍ സിങ്ങും അങ്ങേരുടെ ഗവര്‍മെന്റും കൂടി ന്യൂന പക്ഷത്തെ സുഖിപ്പിക്കുന്നതിനാണ് ഈ പരിപാടി നടത്തുന്നത് എങ്കില്‍, അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നത് പോലെ ആകും കാര്യ പരിപാടികള്‍. വീണ്ടും ഞാന്‍ പറയുന്നു, ഈ പരാമര്‍ശം മുസ്ലിം സമുദായത്തിന് എതിരെ ഉള്ള പരാമര്‍ശം അല്ല, പകരം മതത്തെ മനുഷ്യനെ വെറുക്കാന്‍ ഉള്ള ഉപകരണം ആക്കി മാറ്റാന്‍ തക്കം പാര്‍ത്തു കഴിയുന്ന മുസ്ലിം സമുദായത്തിലെ കള്ളാ നാണയങ്ങള്‍ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ മുതലാക്കും എന്ന് മനസിലാക്കാന്‍ മാത്രം ഒരുപാടു അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് പറയുകയാണ്.

മദ്രസ്സകള്‍ മാത്രമല്ല, മതത്തില്‍ അധിഷ്ടിതം ആയിരിക്കുന്ന ഒരു സ്ഥാപനങ്ങളെയും ( മതവും സമുദായവും പള്ളിക്കൊടങ്ങള്‍ നടത്തിക്കൊള്ളട്ടെ, പക്ഷെ പഠിപ്പിക്കുന്നത് ഒരു സിലബസ് അധിഷ്ടിതം ആയിരിക്കണം ) ഒരു തലമുറയെ വിദ്യാഭ്യാസം ചെയിചെടുക്കാന്‍ നിയോഗിക്കുന്നത് പന്തിയല്ല. ഇനി എന്ത് തന്നെ മല മരിക്കും എന്ന് അവകാശപ്പെട്ടലും, അവസാനം സംഭവിക്കാന്‍ പോകുന്നത് എന്താണെന്നു നമുക്കെല്ലാം അറിവുള്ളതാണ്..

അങ്ങനെ ആണെന്കില്‍, നാളെ മുതല്‍ സണ്ടേ സ്കൂളുകളെയും ഗീത പഠന ക്ലാസുകളെയും ഇനി സി ബി എസ് സി ക്ക് തുല്യമായി അന്ഗീകരിക്കുമല്ലോ...ആരും ഇനി പള്ളിക്കൊടത്തില്‍ പോകണ്ട, മത പഠന ശാലകളില്‍ പോയി മതം പഠിക്കട്ടെ...എന്നിട് സി ബി എസ് സി സര്‍ട്ടിഫിക്കറ്റും വാങ്ങി ജോലിക്കും ഉന്നത പഠനത്തിനും പോകട്ടെ...

Tuesday, January 27, 2009

സഖാവ് ലാവ് ലിന്‍ വിജയന്‍ അറിയുവാന്‍..

കഴിഞ്ഞ കുറെ ദിവസങ്ങളായി അങ്ങയുടെ പേരില്‍ ചില ദുഷ്പ്രചരണങ്ങള്‍ നടത്തുന്ന ബൂര്‍ഷസികള്‍ ആയ ആളുകളുടെയും ബ്ലോഗ്ഗുകളുടെയും പത്ര മാധ്യമങ്ങളുടെയും ചെയ്തികളില്‍ ജഗ്ഗുവിനുള്ള സന്കടവും അമര്‍ഷവും ഞെട്ടലും കൂടാതെ അങ്ങയോടുള്ള പിന്തുണയും അറിയിക്കട്ടെ.

അങ്ങയെയും അങ്ങയുടെ പാര്‍ടിയുടെയും ധാര്‍മികതയും ജനങ്ങളോടുള്ള കടപ്പാടും ജനസേവനത്ത്തിനുള്ള അടങ്ങാത്ത അഭിവാന്ച്ചയും അറിയാത്ത പെറ്റിബൂര്‍ഷകള്‍ ആണല്ലോ ഈ കഥകള്‍ ഒക്കയും ഉണ്ടാക്കുന്നത്. അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തകരുന്നതല്ല കമ്മ്യുണിസം എന്നും, ഈ നൂറ്റാണ്ടിന്റെയും ഇനി വരാന്‍ പോകുന്ന നൂറ്റാണ്ടുകളുടെയും ഭാഗധേയം കംമുനിസത്തില്‍ അധിഷ്ട്ടിതം ആണെന്ന് മാര്‍ക്സും എങ്ങല്സും കല്‍പ്പിച്ചു അരുളിയതും ഞങ്ങള്‍ ഓര്‍ക്കുന്നു മനസിലാക്കുന്നു.

ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം ആണെന്നും, മുതലാളിത്ത ശക്തിയായ അമേരിക്കയുടെ കറുത്ത കരങ്ങളാണ് ഇത്തരം ഒരു ഗൂഡ നീക്കത്തിന് പിന്നില്‍ എന്നും ഏതൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയെയും പോലെ ഞാനും മനസിലാക്കുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന കമ്മ്യൂണിസ്റ്റ് തരംഗം അമേരിക്കക്ക് ഇപ്പോള്‍ ഒരു പേടി സ്വപ്നം ആണെന്ന് സഖാവ് ജയരാജന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോളാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ , അമേരിക്ക തങ്ങളുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ തടസ്സമായി കാണുന്നത് സി പി എമ്മിനെ ആണ്. ". എത്ര അര്‍ത്ഥവത്തായ വരികള്‍ എന്തൊരു ദീര്‍ഖ വീക്ഷണം.. ഇതാണ് പറയുന്നത് കമ്മ്യൂണിസം എന്നാല്‍ വെറും ഒരു ബുദ്ധി ജീവി അല്ല, ബുദ്ധി ജീവികളുടെ ഒരു അഭയാര്‍ഥി ക്യാമ്പ് തന്നെ ആണെന്ന്...

അങ്ങ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍, വളരെ സത്യസന്ധമായി ഉണ്ടാക്കിയ ലാവ് ലിന്‍ കരാര്‍ ഈ നാടിനു എന്തും മാത്രം ഉപകാരങ്ങള്‍ ആണ് ചെയ്തത് എന്ന് കൂടി ഇവരൊക്കെ ഓര്‍ക്കണ്ടേ? കരാര് ഒപ്പ് വെക്കാന്‍ കഷ്ട്ടപ്പടുകള്‍ സഹിച്ചു അങ്ങ് അങ്ങോട്ടേക്ക് പോയതും, കരാര്‍ ഒപ്പ് വെച്ചതും, അങ്ങനെ മലബാര്‍ ക്യാന്‍സര്‍ സെന്റെരിനു കോടിക്കണക്കിനു രൂപ സംഭാവന ലഭിച്ചതും, ഒക്കെ ഈ അവസരവാദികള്‍ ആയ ബൂര്ശാസികള്‍ മറക്കുന്നതില്‍ ആണ് എനിക്ക് അതിശയം..

അട്വാനിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും നമ്മള്‍ എന്തൊക്കെയാണ് ചെയ്തത്? പാടത്തും പറമ്പിലും ജോലി കഴിഞ്ഞു വരുമ്പോള്‍ അര്‍മാദിക്കാന്‍ അമ്യൂസേമെന്റ്റ് പാര്ക്ക് ഉണ്ടാക്കി കൊടുത്തില്ലേ? ക്ഷീണിച്ചു വീട്ടില്‍ വരുമ്പോള്‍ കസേരയില്‍ കിടന്നു കാണാന്‍ ചാനല്‍ ഉണ്ടാക്കി കൊടുത്തില്ലേ? പോര എങ്കില്‍ തലസ്ഥാനത്ത് വരുന്ന അണികള്‍ക്ക് കണ്കുളിര്‍ക്കെ കാണാന്‍ കമ്മ്യുണിസ്റ്റ് പരിക്ക് വേണ്ടി ബഹുനില മന്ദിരം പടുത്തു ഉയര്തിയില്ലേ? ഇത്രയും ഒക്കെ ത്യാഗങ്ങള്‍ അടിയതരാവസ്ഥ കാലത്തു പോലും ആരും സഹിച്ചിട്ടുണ്ടാവില്ല.

എന്നാലും അങ്ങയെക്കുരിച്ചു ആളുകള്‍ എന്തൊക്കെ വേണ്ടാതീനങ്ങള്‍ ആണ് പറയുന്നത്? അങ്ങ് വല്യ വീട് ഉണ്ടാക്കി എന്നും, മരമണ്ടനായ മകനെ ലണ്ടനില്‍ കൊണ്ടു പോയി പഠിപ്പിക്കുന്നു എന്നും ( ഈ ലണ്ടന്‍ ശരിക്കും ബൂര്‍ഷകള്‍ ആണെന്ന് പറയുന്നു, ശരിയാണോ സഖാവേ? അവര്‍ അല്ലിയോ നമ്മളെ നൂടണ്ടുകള്‍ ആയി അടിമകള്‍ ആക്കി വച്ചു ഇവിടെ നിന്നും ഉള്ളതൊക്കെ കൊള്ളയടിച്ചു കൊണ്ടു പോയ സൂര്യന്‍ പോലും അസ്തമിക്കാത്ത യഥാര്ത്ഥ സാമ്രാജ്യ ശക്തികള്‍, നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ പരമ ബൂര്‍ഷകള്‍ ? ). അപ്പൊ പിന്നെ ഇവിടുത്തെ അന്തി പത്രക്കാരെയും പാലായിലും ഒറ്റപ്പാലത്തും കിടക്കുന്ന അആലുകളെ അങ്ങ് ബൂര്‍ഷകള്‍ എന്ന് വിളിക്കുമ്പോ ഈ ലണ്ടന്‍ കാരെ ഒക്കെ ഇനി എന്താണ് വിളിക്കേണ്ടത്? അല്ല ഒരു സംശയം ആണ് കേട്ടോ..
അപ്പൊ ഈ രണ്ടു കാലിലും മന്തുള്ള ആള് ഒരു കാലില്‍ മന്തുള്ളവനെ എടാ മന്താ.. എന്ന് വിളിക്കുന്ന പോലെ അല്ലെ ഇതെന്ന് ആണ് ചിലരൊക്കെ ചോദിക്കുന്നത്..കണ്ടോ കണ്ടോ പാര്‍ടിയിലെ ബുദ്ധി ജീവികളെ ചോദ്യം ചെയ്യാന്‍ വരുന്നു. ഈ സ്റ്റെഡി ക്ലാസുകളില്‍ അറ്റന്‍ഡ് ചെയ്യാത്തതിന്റെ ഓരോ കേടുകളെ? ഇതൊന്നും പോരാഞ്ഞു അരി ഉണ്ട എന്ന് കരുതി വെടി ഉണ്ട എടുത്തു ബാഗില്‍ ഇട്ട അങ്ങയെ ചെന്നൈ വിമാന താവളത്തില്‍ വെച്ചു പീടിപ്പിച്ചതോകെയും ജനങ്ങള്‍ മറന്നിട്ടില്ല..

വെറും മുന്നൂറ്റി എഴുപത്തി അഞ്ചു കോടി രൂപയ്ക്ക് നമ്മള്‍ കുറച്ചു ജനരെട്ടരുകളും സ്റ്റേ വയറുകളും ഒക്കെ വാങ്ങിച്ചതിനാണ് ലാവ് ലില്‍ അഴിമതി എന്ന് പറയുന്നത്..നന്ദി ഇല്ലാത്ത ജനങ്ങള്‍.. അന്ന് വാങ്ങിച്ച യന്ത്രങ്ങള്‍ കൊണ്ടാണ് ഇവരൊക്കെ ഇന്നു വെട്ടം കാണുന്നത് എന്ന് കൂടി ഓര്‍ക്കാതെ അല്ലെ പാര്‍ടിയെയും അങ്ങയെയും നാടടച്ച് കുറ്റം പറയുന്നത്? നേരത്തെ സൂചിപ്പിച്ചത് പോലെ ഇതൊക്കെയും ചില മുതലാളിത്ത കുല്‍സിത ശക്തികളുടെ ഗൂഡ തന്ത്രങ്ങള്‍ ആണ്.. സി ബി ഐ എന്നത് അമേരിക്കയുടെ ചാരന്മാര്‍ ആണ്..അവരെ ഒരു തരത്തിലും വിശ്വസിക്കരുത്... ക്യൂബയിലും പോളണ്ടിലും ഒക്കെ നമ്മുടെ സഖാക്കന്മാര്‍ ഇതു പോലെ എത്ര എത്ര അടിച്ചമര്‍ത്തലുകളെ ചെറുത്‌ തോല്‍പ്പിച്ചിരിക്കുന്നു...

സഖാവ് ഒരിക്കലും തളരരുത്... മുന്നേറുക...കാസര്‍ഗോഡ്‌ മുതല്‍ കന്യാകുമാരി വരെ നവ കേരള യാത്ര നടത്തി നമ്മുടെ അണികളെ സഖാക്കന്മാരെ വര്‍ധിത വീര്യം ഉള്ളവര്‍ ആക്കുക.. എതിര്‍ക്കാന്‍ വരുന്നവരെ ഒക്കെ വെട്ടി നിരത്തുക.. കോടതിയെയും ജനങ്ങള്‍ എണ്ണ കഴുതകളെയും ഒക്കെ പുല്ലു വില കല്‍പ്പിച്ചു നമ്മുടെ അജണ്ട മാത്രം നടപ്പിലാകുക.. കമ്യൂണിസം എന്തെന്ന് ഇവനൊക്കെ കണ്ടു പഠിക്കട്ടെ...

ലാല്‍ സലാം,
സ: ജഗ്ഗു ദാദ

Saturday, January 24, 2009

പിണറായി പിണം ആകുമോ?

കേരള രാഷ്ട്രീയത്തില്‍ ഇപ്പൊ ഒന്‍പതാം ഉത്സവം ആണ് അരങ്ങു തകര്‍ക്കുന്നത്. ഭരിച്ചു മുടിച്ച കോണ്‍ഗ്രസ്സും അടിയാന്റെയും കുടിയാന്റെയും കുടിയന്മാരുടെയും കമ്മ്യൂണിസ്റ്റ് സഖാക്കളും കൂടി വാളെടുത്തു അന്കത്തിനു ഇറങ്ങിയിരിക്കുകയാണ്.

അഴിമതി കേരളത്തിനും ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഒരു പുത്തരി അല്ല, എന്നാലും ഇതല്പം കടന്ന കയ്യായി പോയി സഖാവേ. പത്തോ നൂറോ രൂപ വയട്ടിപ്പിഴപ്പിനു എടുക്കുന്ന പോലെയാണോ, നാടിനെയും സര്‍ക്കരെയും സാധാരണ ജനങ്ങളെയും കളിപ്പിച്ചു കോടിക്കണക്കിനു രൂപ മുക്കിയത്? ഇതൊക്കെ എവിടെ കൊണ്ടു നിക്ഷേപിച്ചിരിക്കുന്നു? സമ്മതിച്ചു തന്നിരിക്കുന്നു സഖാവേ..സമ്മതിച്ചിരിക്കുന്നു.

അഴിമതി പുറത്തു വന്നു കഴിഞ്ഞപ്പോ , കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ , ഇതാണ് പാര്ട്ടി നേതൃത്വത്തിന്റെ ധര്‍മ സങ്കടം..തല്ലണോ അതോ കൊല്ലണോ എന്ന് കാരാട്ടും പത്നിയും കൂടി ഒരു തീരുമാനം എടുത്തേ മതിയാകു ഇപ്പോള്‍. അച്ചുമാമന്‍ എന്തിനേയും കണ്ണടച്ച് എതിര്‍ക്കും എങ്കിലും കാറ്റും മോട്ടിച്ചും ഒന്നും ഇതു വരെ ജീവിച്ചിട്ടില്ല എന്നത് ഒരു നല്ല രാഷ്രീയ നേതാവ് എന്നൊരു ഇമേജ് ആളുകള്‍ക്കിടയില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ടു ജഗ്ഗു അന്ഗീകരിക്കുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരില്‍ അച്ചുമാമനും ഉണ്ട്.

പിണറായി കട്ട പണം, തന്നെ തിന്നോ, അതോ ഇനി പാര്ട്ടി സോഷിയളിസം പിന്തുടര്‍ന്ന് പി ബി ക്കും, സഖക്കന്മാര്‍ക്കും ഒക്കെ പങ്കു വെച്ചിരുന്നോ അതാണ്‌ ഇപ്പോളത്തെ ചില സഹ നേതാക്കളുടെ അന്കലാപ്പും പ്രസ്താവനകളും ഒക്കെ കാണുമ്പോള്‍ ജനത്തിനു സംശയം.

എന്തായാലും പിണറായിയെ രക്ഷിക്കാന്‍ ഇനി പാര്‍ടിക്ക് എന്നല്ല സാക്ഷാല്‍ ദൈവത്തിനു പോലും കഴിയില്ല.. ( രഹസ്യമായി പിണറായി ദൈവത്തെ വിളിക്കുന്നുണ്ട് എന്നാണു ചില സഖാക്കന്മാര്‍ തന്ന രഹസ്യ റിപ്പോര്ട്ട് ) .അങ്ങനെ ആയാല്‍ ഇനി ആര് നവകേരള യാത്ര നയിക്കും? പിണറായി നയിച്ചാല്‍ ഇനി അത് നവമോഷണ യാത്ര എന്നതാകി തിരുത്തി പറയേണ്ടി വരും.. വീ എസ് അച്ചുമാമനെ വരെ വെട്ടി നിരത്തി പാര്‍തിക്കുള്ളില്‍ ഒരു കൊച്ചു ഡോണ്‍ ആയി വിലസിയിരുന്ന പിണറായിക്ക് എന്തായാലും വല്ലാത്ത തിരിച്ചടി തന്നെ. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം...തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം.. അതാണ്‌ ഓരോ ഇന്ത്യന്‍ പൌരനും ആഗ്രഹിക്കുന്നതും, നടപ്പില്‍ ആക്കേണ്ടതും..

ഗവര്‍ണര്‍ സാറും പാര്‍ട്ടിയും സര്‍ക്കാരും ഒക്കെ ഇതു ഇങ്ങനെ പഠിച്ചു കൊണ്ടു ഇരിക്കുവല്ലേ..പഠിത്തം എന്ന് തീരുമെന്നോ പരീക്ഷ എഴുതുമെന്നോ ഇപ്പോള്‍ യാതൊരു നിശ്ചയവും ഇല്ല. റിപ്പബ്ലിക് ദിന ആഗോഷങ്ങള്‍ എന്തൊക്കെ വേണം എന്ന് ആണ് ഇപ്പോള്‍ അവര്‍ പഠിച്ച് കൊണ്ട്‌ ഇരിക്കുന്നതത്രേ.. ഈ കാടു കള്ളനെ വിചാരണ ചെയ്യാന്‍ ഇനി അധികം പഠിക്കേണ്ടി വരും എന്ന് തോന്നുന്നില്ല.


ഇപ്പോള്‍ ജനങ്ങള്‍ നനടി പറയേണ്ടത് കോടതിക്കും ( കോടതിയില്‍ നല്ല നിയമ പാകലരും ഉണ്ട്..) സി ബി ഐക്കും ആണ്..( സി ബി അയ്യിലും നല്ല ഉദ്യോഗസ്ഥര്‍ ഉണ്ട് ). അവരുടെ ജോലി അവര്‍ ഭംഗി ആയി നിര്‍വഹിച്ചു കൊണ്ടേ ഇരിക്കുന്നു.. ഇത്തരം നടപടികള്‍ ആണ് ഇന്ത്യ ഇപ്പോളും ഒരു ജനാധിപത്യ രാഷ്ട്രം ആണെന്ന് ജനങ്ങള്‍ക്ക് ഇടയ്ക്കിടെ ബോധം ഉണ്ടാക്കുന്നത്.


എന്തൊക്കെ ആയിരുന്നു .. മലപ്പുറം കത്തി കൊടുവാള്‍ വെട്ടുകത്തി പാര .. അവസാനം കേരള രാഷ്ട്രീയത്തില്‍ പിണറായി യുഗം അവസാനിക്കുകയാണോ? പിണറായി പിണം ആകുമോ? കാത്തിരുന്നു കാണാം..

Tuesday, January 20, 2009

അഭയ കേസ് മുക്കാന്‍ ജസ്റ്റിസ്‌ ഹേമയ്ക്ക് കോടികള്‍?

വളരെ പ്രമാദമായ അഭയ കൊലക്കേസ് മുക്കാന്‍ ജസ്റിസ് ഹേമയ്ക്ക് കോടികള്‍ കൈക്കൂലി നല്‍കിയതായി സംശയിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാ സഭയുംസഭ മേലധ്യക്ഷന്മാരും സര്‍വോപരി പോപ്പ് വരെ ഇടപെട്ടിട്ടുള്ള , നീണ്ട പതിനാറു വര്‍ഷക്കാലം ആയി കേരള ജനതയെയും നിയമ സംവിധാനങ്ങളെയും കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ടു തുടര്‍ന്ന് പോന്ന അഭയ കൊലക്കേസ് , സി ബി ഐ തെളിയിക്കും എന്നൊരു സന്ദര്‍ഭത്തിലാണ് പരമോന്നത നീതിന്യായ കേന്ദ്രമായ കോടതിയെ വരെ സ്വാധീനിച്ചു കേസു മുക്കാന്‍ ശ്രമം.

പല സന്ദര്‍ഭങ്ങളിലായി പലരെയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൈക്കൂലി കൊടുത്തും ഒതുക്കാന്‍ നോക്കിയ ഈ കേസു, പൊതുജന താല്പര്യ പ്രകാരവും , സഭയോടും സഭയില്‍ നടക്കുന്ന കൊല്ലരുതയ്മകലോടും യോജിപ്പില്ലാത്ത ചിലരുടെ ശ്രമഭലമായി ആണ് വീണ്ടും സജീവമായത്.

പ്രതികള്‍ എന്ന് സംശയിക്കുന്ന വൈദീകന്മാരെയും , ഒരു കന്യാസ്ത്രീയെയും അറസ്റ്റ് ചെയ്ത സമയം തൊട്ടു, അവരെ നിരപരാധികള് ആക്കാനും , രക്ഷിക്കാനും വേണ്ടി ഉന്നത തലങ്ങളില്‍ നിന്നു പോലും സമ്മര്‍ദങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നു.

നമ്മുടെ നീതിന്യായ വ്യവസ്ഥ എത്ര മാത്രം അധപതിച്ചു എന്നതിന് ഉദാത്ത ഉദാഹരണം ആണിത്. പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും സാദ്ധ്യം ആകും എന്നും, നിയമത്തിനും നീതിക്കും അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നും ഒരിക്കല്‍ കൂടി പഠിപ്പിക്കുന്നു ഈ സംഭവങ്ങള്‍.

രഹസ്യമായ കേസ് ഡയറി തുറന്ന കോടതിയില്‍ വെച്ചു പരസ്യപ്പെടുതുകളും, അന്വേഷണ ഉദ്യോഗസ്ഥരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത ജസ്റ്റിസ്‌ ഹേമ , ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ കളങ്കം ആയിതീര്‍നിരിക്കുകയാണ്. ഇങ്ങനെ ആണെന്കില്‍ ഒരു സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും? കോടതികളെ എങ്ങനെ വിശ്വസിക്കും? അഭയ കൊല്ലപ്പെട്ടതനെന്നതിനു യാതൊരു വിധ സംശയവും ഇല്ല എന്നും, പുറമെ നിന്നും ആര്ക്കും അവിടെ കയറി അത് നടപ്പാക്കാന്‍ പറ്റില്ല എന്നും ഇരിക്കെ, ആരാണ് കൊന്നതെന്നുള്ള ചോദ്യം ഇവിടെ അപ്രസക്തം ആവുകയാണ്. എന്നിട്ടും അതില്‍ പഴുതുകള്‍ കണ്ടു പിടിക്കാനും പ്രതികളെ രക്ഷിക്കാനും ഉള്ള ഈ നാറിയ നാടകം അരങ്ങു തകര്‍ക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ചു വര്‍ഷക്കാലമായി. അവസാനം ഇപ്പോള്‍ കോടതികള്‍ വരെ സംഭയ്ക്കും അവര്‍ വെച്ചു നീറുന്ന ചോരയുടെ മണമുള്ള നോട്ടുകള്‍ക്കും വേണ്ടി ഓശാന പാടുന്നു...

ഇതിനെതിരെ തുറന്നടിച്ച കേരള കൌമുടിക്കെതിരെ കോടതി അലക്ഷ്യ കേസു ഫയല്‍ ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുക ഉണ്ടായി. കോടതി എന്നത് യഥാര്ത്ഥ നീതിയുടെ അവസന വാക്കാണെന്നു ഇനി വിശ്വസിക്കുവാന്‍ അല്പം പ്രയാസം ഉണ്ട് . സാധാരണ manushyar തന്നെ അല്ലെ അവിടെ ജഡ്ജി കസേരകളില്‍ ഇരിക്കുന്നത്? പണവും രാഷ്ട്രീയവും ഉപയോഗിച്ചു സ്വാധീനിക്കാന്‍ കഴിയുന്ന ഇത്തരം ആളുകള്‍ ആണോ നിയമം നടത്തുന്നതും പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്നതും? ഇവിടെയാണ്‌ നിരപരാധികള്‍ ഇരകള്‍ ആകുന്നതും, പലരും കൊലപാതകികള്‍ ആയി മാറുന്നതും.. ഇതു ഒരുതരം നീതി നിഷേധം തന്നെയല്ലേ?

സംശയം ഉണ്ടെങ്കില്‍, ഇത്തരം മാന്യ ദേഹങ്ങളുടെ സ്വത്തു സമ്പാദ്യങ്ങള്‍ പരിശോധിച്ച് nokkiyaal മതി. അവിഹിതമായി സ്വത്തു സംബാടിക്കുന്നവരില്‍ മുന്‍ പന്തിയിലാണ് കോടതി നിയമ സംവിധാനങ്ങളിലും റവന്യൂ ടാക്സ് തുടങ്ങിയ മേഖലയിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍. ഇതൊക്കെ പരസ്യമായ രഹസ്യങ്ങള്‍ ആയിട്ടും, കണ്ണടച്ച് ഇരുട്ടാകുന്ന നമ്മുടെ നിയമവും സംവിധാനങ്ങളും സാധാരണക്കാരന് നീതി ലഭ്യമാക്കാതെ ഗൌരവമായ മനുഷ്യാവകാശ ലംഘനം ആണ് നടത്തുന്നത്.

ഈ കേസില്‍ ബന്ധപെട്ടിട്ടുള്ള എല്ലാവരുടെയും കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ഉള്ള വരവ് ചെലവ് കണക്കുകളും സമ്പാദ്യങ്ങളും യാത്രകളും ഉപഹാരങ്ങളും ഒക്കെ പരിശോദിച്ചാല്‍ മനസിലാകും, എന്താണ് നടന്നിരിക്കുനതെന്ന്.

ആ പഴയ ചോദ്യം ഇപ്പോളും പ്രസക്തമാണല്ലോ... പൂച്ചയ്ക്ക് ആര് മണി കെട്ടും..???

Saturday, January 17, 2009

ആണായിട്ട് ഒരുവന്‍ - അബ്ദുള്ളകുട്ടി


രാഷ്ട്രീയ പാര്‍ട്ടികള്‍ തെരുവ് രാഷ്ട്രീയം നിര്‍ത്തിയിട്ട്‌ വികസനത്തിന്റെ വഴി ചിന്തിക്കണം എന്നും, വര്‍ഗീയതയെന്ന വജ്രായുധം എടുത്തു പിടിക്കാതെ വികസനത്തിന്റെ കാര്യത്തില്‍ മോഡിയെ പോലും മാതൃക ആക്കാം എന്നും പറയാന്‍ ആദ്യമായി ധൈര്യം കാണിച്ച അബ്ദുള്ളക്കുട്ടിയെ നമ്മുടെ അധ്വാനിക്കുന്ന ജനങ്ങളുടെ പാര്ട്ടി സസ്പെന്ഡ് ചെയ്തത്രേ.


ശരിക്കും എന്താണ് അബ്ദുള്ളക്കുട്ടി പറഞ്ഞതില്‍ തെറ്റ്? ഇതു കേട്ട പാര്‍ടിക്കും മത നേതാക്കന്മാര്‍ക്കും ഹാളിലകിയത് എന്തിനാണ്? മതത്തിന്റെ പേരില്‍ അവിടെ നടക്കുന്ന കാര്യങ്ങളെ ഒരിക്കലും താന്‍ പിന്തുനയ്ക്കുന്നില്ലെന്നും വികസനത്തിന്റെ കാര്യത്തിലാണ് താന്‍ നൂറു മാര്കും കൊടുക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. അവിടെയും വര്‍ഗീയത എടുത്തു ഇടുന്നത് ആരാണ്? ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ നമ്മുടെ രാഷ്ട്രീയ പാര്ട്ടി അജണ്ടയും വര്‍ഗീയതയും? ശരിക്കും വര്‍ഗീയത കാണിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇവിടെ വര്‍ഗീയ പാര്‍ട്ടികള്‍ എന്ന് വിളിക്കുന്ന ആളുകള്‍ അല്ല..മറ്റുള്ളവരാണ് എന്നത് ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ?


ഇന്ത്യ ശരിക്കും ഒരു മതേതര രാജ്യം ആണോ? ഇവിടെ എല്ലാ മതങ്ങളെയും ഒരുപോലെ തന്നെ ആണോ കാണുന്നത്?

ഒരിക്കലും അല്ല എന്നതാണ് വാസ്തവം..ലോകത്തില്‍ തന്നെ മതത്തിന്റെ പേരില്‍ മാത്രം കാര്യങ്ങള്‍ നടക്കുന്ന ഒരു രാജ്യം ഉണ്ടെങ്കില്‍, അത് ഇന്ത്യ തന്നെയാണ്. മതേതരത്വം പ്രസംഗിക്കുന്ന മഹാന്മാര്‍ എത്ര പേര്‍ ഈ മതത്തിന്റെ മതില് ചാടിയിട്ടുണ്ട്? മതവും ദൈവവും ഒന്നും ഇല്ലാന്ന് പറയുന്ന കപട കമ്മ്യൂണിസ്റ്റ് കാരന്മാര്‍ എത്ര പേര്‍ സ്വന്തം മക്കളെ അന്യ ജാതിക്കാരന് വിവാഹം കഴിച്ചു കൊടുത്തിട്ടുണ്ട്? അതും താണ ജാതിയില്‍ പെട്ട ഒരാള്‍ക്ക്? ഒരു ഉദാഹരണം എങ്കിലും കാണിച്ചു തരം കഴിയുമോ? ഇല്ല എന്നതാണ് വാസ്തവം..ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മതം ഇല്ല എന്ന് പ്രസംഗിച്ചു നടക്കുന്ന എല്ലാവരും തന്നെയാണ് മതത്തിന്റെയും ജാതിയുടെയും ഒക്കെ കാര്യത്തില്‍ ഒരുപാടു ശുഷ്കാന്തി കാണിക്കുന്നത്. ഒരുപക്ഷെ ഏറ്റവും വലിയ ഒരു വൈരുധ്യം തന്നെ എന്ന് പറയാം.


ഇവിടെ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണ്. വോട്ടു ബാന്കുകളും അധികാരവും പിടിച്ചു അടക്കാന്‍ വേണ്ടി എന്ത് തരം താന പരിപാടികളും കാണിക്കാന്‍ മടിയില്ലാത്ത നെറികെട്ട രാഷ്ട്രീയക്കാരന്റെ തനി സ്വരൂപമാണ് ഓരോ സംഭവങ്ങളില്‍ കൂടി നമുക്കു ദ്രിശ്യമാകുന്നത്. മതവും രാഷ്ട്രീയവുമല്ല വികസനവും ഭാവിയുമാണ് ലോകത്തിനു ഇന്നു വേണ്ടത് എന്ന് മനസിലാക്കുന്ന വിവേകം ഉള്ള ഒരു തലമുറയില്‍ പെട്ട ആളാണ് അബ്ധുല്ലകുട്ടി എന്നതിനാല്‍ ആകാം ഇതൊക്കെ സംഭവിച്ചത്.


രാഷ്ട്രീയത്തില്‍ യുവജന സാന്നിദ്യം വേണം എന്നത് തന്നെയാണ് ഇതു നമ്മെ പഠിപ്പിക്കുന്നത്. പുതുതായി ചിന്തിക്കുവാനും, സമൂഹത്തിലും സമുദായത്തിലും സര്‍വോപരി ലോകത്തിലും സംഭവിച്ച അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അറിയുവാനും മനസിലാക്കാനും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുവാനും ബുദ്ടിക്ക് സ്ഥിരതയും, സ്വാര്‍ത്ഥ-മത താത്പര്യങ്ങള്‍ക്കും അപ്പുറം ലോകഞാനവും കഴിവും ഉള്ള യുവ തലമുരയ്ക്കെ കഴിയു എന്നത് തന്നെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്


ഇന്നു നമുക്കു വേണ്ടത് അബ്ധുല്ലക്കുട്ടിയെ പോലെയുള്ള നേതാക്കന്മാരെയാണ്..മതാന്ധതയ്ക്കും രാഷ്ട്രീയ മുതലെടുപ്പിനും അപ്പുറം വികസനവും അടിസ്ഥാന സൌകര്യങ്ങളും പുതിയ ആശയങ്ങളും പരസ്പര വിശ്വാസവും ആണ് നമുക്കിന്നു വേണ്ടത് എന്ന് തുറന്നു പറയുവാനും, കടുത്ത രാഷ്ട്രീയ മത സ്വാദീനങ്ങളെയും വകവെയ്ക്കാതെ തന്റെ ആശയങ്ങളെയും വാക്കുകളെയും മുറുക്കെ പിടിക്കാന്‍ ആണത്തം കാണിച്ച അബ്ധുല്ലക്കുട്ടിക്കു തന്നെ ആകട്ടെ നമ്മുടെ നൂറു മാര്‍ക്കും...

ഇവിടെ എങ്കിലും നമുക്കു ഒന്നിച്ചു നില്‍ക്കാം, ഒരിക്കലും നന്നകത നമ്മുടെ രാഷ്ട്രീയത്തിന്റെ മാറുന്ന ശബ്ദമായി ഈ യുവ നേതാവിന്റെ വാകുകളെ നമുക്കു വിലയ്ക്കെടുക്കാം.. എങ്കില്‍ നിങ്ങള്‍ ഓരോരുത്തരും ഈ വിഷത്തിനെ കുറിച്ചു ബ്ലോഗുകള്‍ ഇടുക.. ഗുണം പിടിക്കാത്ത നമ്മുടെ രാഷ്ട്രീയത്തിലും മുഴങ്ങട്ടെ മാറ്റത്തിന്റെ മാറ്റൊലികള്‍..




Tuesday, January 13, 2009

അഭയയുടെ പുനര്‍ജ്ജന്മം തിരുവനന്തപുരത്ത് - ഇപ്പോള്‍ കിട്ടിയത്

സ്വ.ലെ : ( തിരുവനന്തപുരം ) : വര്‍ഷങ്ങള്‍ക്കു മുന്പ് കന്യാസ്ത്രീ ഹോസ്റ്റലില്‍ കൊല്ലപ്പെടുകയും കേരളത്തില്‍ ആകമാനം കോളിളക്കം സൃഷ്ടിച്ചതുമായ അഭയ കേസിലെ കൊല്ലപ്പെട്ട അഭയ തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ പുനര്‍ജനിച്ചതായി റിപ്പോര്‍ട്ട്.

എട്ടു വയസുള്ള പെണ്‍കുട്ടിയാണ് അഭയയുടെ പുനര്‍ജെനനം എന്ന് അവകാശപ്പെടുന്നതത്രേ. കഴിഞ്ഞ ജന്മത്തില്‍ ഉണ്ടായിരുന്ന സംഭവ വികാസങ്ങള്‍ എല്ലാം തന്നെ വള്ളിപുള്ളി വിടാതെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട് എന്നാണ് കുട്ടി അവകാശപ്പെടുന്നത്. ഇതറിഞ്ഞ ഉടന്‍ തന്നെ പോലീസിന്റെയും ഒരു സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്. പ്രമാദമായ അഭയ കൊലക്കേസ് വഴിമുട്ടി നിക്കുന്ന ഈ സമയത്തു ഇങ്ങനെ ഒരു സംഭവം കചിട്ടുരുമ്പ് ആകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

താന്‍ കൊല്ലപെടുകയയിരുന്നു എന്നും തന്നെ കൊല്ലപ്പെടുതിയവരുടെ പേരു വിവരങ്ങളും പുനര്‍ജനിച്ച അഭയ കൈമാറിയിട്ടുണ്ട് എന്നാണ് ഒടുവില്‍ കിട്ടിയ വാര്ത്ത. സിസ്റെരും അച്ചന്മാരും കൂടെ എങ്ങനെ ആണ് കൊലപ്പെടുത്തിയത് എന്ത് ആയുധമാണ് ഉപയോഗിച്ചത് എന്തായിരുന്നു കേസിനു ആസ്പദമായ സംഭവം തുടങ്ങിയ വളരെ നിര്‍ണായകമായ വിവരങ്ങളും തെളിവുകളും പുനര്‍ജനിച്ച അഭയക്ക്‌ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇതു കേസില്‍ ഒരു വഴിത്തിരിവ്‌ ആകുമെന്നും പ്രതിലലെ ഇനി ഒരിക്കലും രക്ഷപെടാന്‍ കഴിയാതവണ്ണം അകത്താക്കാന്‍ കഴിയുമെന്നും ആണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.



Tuesday, January 6, 2009

കാരാട്ടും ക്യൂബയും..

മലയാള മനോരമ ഓണ്‍ലൈന്‍ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് ഈ പോസ്റ്റിനു ആധാരം.. ധ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കിറുക്ക് കാണാവുന്നതാണ്.

അമ്മയ്ക്ക് പ്രസവ വേദന മകള്‍ക്ക് ഗിറ്റാര്‍ വായന എന്ന് പറയുന്ന പോലെയാണ് കാരാട്ടിന്റെ കാര്യം. ഗാസയില്‍ നടക്കുന്ന ആക്രമണം തടയാന്‍ ഇന്ത്യ നടപടി എടുക്കണം പോലും...നടപടി മാത്രമല്ല മുന്‍കൈ എടുക്കണം എന്നാണ് ഹേ.. ഇവിടെ ഇന്ത്യയുടെ ആസനത്തില്‍ ആസിഡ് ഒഴിച്ച് തീയും കത്തിച്ചു ബോംബും വെച്ചു നൂറുകണക്കിന് ആളുകളെ കൊന്ന പാകിസ്ഥാന്‍ തീവ്ര വാദി ഗ്രൂപ്പുകളോട് ഒന്നു കയര്‍ക്കാന്‍ പോലും കഴിയാതെ നിക്കുന്ന ഇന്ത്യ ഇനി ചെന്നു അടുത്ത പണി എട്ടു പിടിചാട്ടെ എന്നാണ്.. ഇന്ത്യക്ക് ആണെന്കില്‍ യു എന്നില്‍ അംഗത്വം ഇല്ല എന്ന് കൂടി ഓര്‍ക്കണം. അനാവശ്യ സ്ഥലത്ത് അഭിപ്രായം പറയാന്‍ ചെന്നാല്‍ അടിച്ച് അവന്മാര്‍ ആപ്പീസ് പൂട്ടി തരും എന്നത് പല തവണ കണ്ടും കൊണ്ടും പഠിച്ചതാണ് ഇന്ത്യ.. ( രാജീവ് ഗാന്ധിയുടെ ആത്മാവിന് ശാന്തി ). പാലസ്തീനില്‍ ചെന്നു വക്കാലത്ത് പിടിച്ചിട്ടു വേണം ഇനി അവന്മാരുടെ ബോംബുകള്‍ കൂടി നെഞ്ചത്ത് കയറ്റി വെക്കാന്‍..

ധാ ഇതു കൂടി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് സങ്ങതിയുടെ കിടപ്പ് വശം മനസിലാകും - "പാലസ്തീനിലേക്ക് പാര്ട്ടി ബക്കറ്റ് പിരിച്ച തുക എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്..."( തുക പോയിട്ട് ബക്കറ്റ് എങ്കിലും എത്തിയിരുന്നെന്കില്‍ പലസ്തീനികള്‍ക്ക് രാവിലെ കക്കൂസില്‍ പോകാന്‍ എങ്കിലും ഉപകാരം ആയേനെ..)

"ഭീകരതക്ക് എതിറെ അമേരിക്ക പ്രഖ്യാപിച്ച യുദ്ധത്തില്‍ കഴമ്പില്ല..അമേരിക്ക ക്യൂബയില്‍ ഭീകര പ്രവര്‍ത്തനത്തെ പ്രോത്സതിപ്പിക്കുകയാണ് " ( അല്ല ഇങ്ങേരു ക്യൂബയില്‍ ആണോ താമസിക്കുനത്? അതോ ഇങ്ങേരുടെ കെട്ടിയോളുടെ കൊച്ചച്ചന്‍ ക്യൂബയില്‍ ആണോ കൃഷി ചെയ്യുന്നത് ? ) അതെന്തെന്കിലും ആകട്ടെ...ഇവിടെ ഇന്ത്യയില്‍ നടന്ന കൂട്ടകൊലയ്കും ഭീകരതയ്ക്കും എതിരെ കമാ എന്ന് ഒരു അക്ഷരം പറയാത്ത സഖാവിനു ക്യൂബയില്‍ നടക്കുന്ന അക്രമത്തില്‍ ചോര തിളയ്ക്കുന്നത് കാണുമ്പോ ഹൊ കണ്ണ് നിറഞ്ഞു പോകുന്നു...

അവനവനെ കൊണ്ടു ആകുന്ന പണി ഒക്കെ ചെയ്താല്‍ പോരേ കാരാട്ട് മാമ...അണ്ണാക്കില്‍ കിടക്കുന്ന സാധനത്തിനു ഇല്ലില്ല എന്ന് വെച്ചു എന്തും വിളിച്ചു പറയാം എന്നാണോ? ആദ്യം സ്വന്തം വീടിലെ പ്രശ്നം തീര്‍ത്തിട്ട് മതി അയലോക്കത്ത്‌ കാരന്റെ വീട്ടില്‍ മധ്യസ്ഥത പിടിക്കാന്‍ പോകുന്നത്.. അതല്ലേ അതിന്റെ ഒരു ശരി??

പിന്നെ ക്യൂബയുടെ കാര്യം കൂടി പറഞ്ഞു... ക്യൂബയെ മാതൃക ആക്കണം പോലും.. ചൈനയെ മാതൃക ആക്കണം എന്ന് പറഞ്ഞാല്‍ മനസിലാക്കാം..കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടു വ്യാവസായിക പുരോഗതി കൈവരിച്ചു ലോക ശക്തികളില്‍ ഒന്നായി കഴിഞ്ഞ ചൈന.. പ്രമാണങ്ങളും സിദ്ധാന്തങ്ങളും കാലികമായി പ്രായോഗികമായി എങ്ങനെ തിരുത്തപ്പെടണം എന്ന് ലോകത്തെയാകെ കാണിച്ചു കൊടുത്ത ആ രാജ്യത്തെ മാതൃക ആക്കണം എന്ന് പറഞ്ഞാല്‍ മനസിലാക്കാം...പക്ഷെ എന്ത് തേങ്ങയുടെ പേരില്‍ ക്യൂബയെ ആണ് മാതൃക ആക്കണ്ടത് എന്ന് കൂഒടി പറഞ്ഞാല്‍ നന്നായിരുന്നു.. ക്യൂബ എന്നൊരു രാജ്യം ഉണ്ടെന്നു ലോക ഭൂപടം നോക്കുമ്പോലെ സാധാരണ ആളുകള്‍ക്ക് manasilaku. സഖാക്കന്മാര്‍ ഇപ്പൊ ചൈനയെ ഉപേക്ഷിച്ച മട്ടാണ്.. ഇത്രയും വലുപ്പം ഉള്ള ചൈന കിടക്കുമ്പോള്‍ എന്തിനാ സഖാവേ ഈ ക്യൂബയുടെ ക്യൂവില്‍ തൂങ്ങി പിടിച്ചു കിടക്കുന്നെ? ചൈന ആണെന്കില്‍ ഉപ്പോള്‍ മുതലാളിത്ത രാജ്യങ്ങള്‍ക്ക് അടിമപ്പണി ചെയ്യുവല്ലേ..അതായിരിക്കും... കാരണം അമേരിക്ക പോലെ ഉള്ള മുതലാളിത്ത രാജ്യങ്ങള്‍ക്ക് ഇല മുതല്‍ ഇലക്ട്രോണിക്സ് വരെ ഉണ്ടാക്കി സപ്ലൈ ചെയ്യുന്നത് നമ്മടെ കമ്മ്യൂണിസ്റ്റ് ചൈന ആണെന്നെ.. അത് കൊണ്ടു ഇനി ചൈന സഖാക്കളേ കണ്ടു പഠിക്കണം എന്ന് പറയില്ല.. കാരണം അവര്‍ പണി എടുക്കാന്‍ പഠിച്ചില്ലേ? പണി എടുക്കുന്നവരോടും വ്യവസായം നടത്തുന്നവരോടും നമ്മള്‍ ഒരിക്കലും സന്ധി ഇല്ല എന്നാണ് കാരാട്ട് മാമന്റെ പാര്ട്ടി നയം.

സന്ദേശം എണ്ണ സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നതുപോലെ ആഹ്വാനം നടത്തുവാന്‍ പ്രത്യേകിച്ചു ചിലവില്ലല്ലോ.. ജീവിതത്തില്‍ ഒരു ജാഥ പോലും കണ്ടിട്ടില്ലാത്ത കാരാട്ട് ഇതു പറയുമ്പോള്‍, പറയുന്നവന് നാണം ഇല്ല എങ്കിലും കേള്ക്കുന്ന ജനത്തിന് തികട്ടി വരും.