Friday, July 10, 2009

ജഗ്ഗു ഒരു ദോഷൈക ദ്രിക്കോ?

എനിക്ക് തന്നെ നാണം തോന്നുന്നു, ആളുകള്‍ അതും ഇതും ഒക്കെ പറയുമ്പോള്‍..അതുമല്ല പ്രത്യേകിച്ചു ഞാന്‍ ഒരു ദോഷൈക ദ്രിക്കാന് എന്ന് പറഞ്ഞപ്പോള്‍. ശരിക്കും അങ്ങനെ ആണോ എന്ന് ഞാന്‍ ഒരുപാടു തവണ ആലോചിച്ചു നോക്കി. അപ്പൊ മനസിലായി ആണ്. ഒന്നല്ല ഒരായിരം വട്ടം ആണ്, എന്റെ കഴിഞ്ഞ പോസ്റ്റുകള്‍ നോക്കിയാല്‍ മാത്രം മതിയാകുമല്ലോ, അപ്പോള്‍ മനസിന്റെ ഉള്ളരകളുടെ ഉള്ളില്‍ നിന്നും ഒരു ദൈവ വിളി..നന്നാകൂ മകാ.. നന്നാകൂ.. കുറ്റം പറഞ്ഞിട്ടും പര്ടിതപിച്ചിട്ടും ഈ ലോകത്ത് ഒന്നും നന്നാവാന്‍ പോകുന്നില്ല. ഗാന്ധി അപ്പൂപ്പന്‍ പറഞ്ഞതു പോലെ, നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം ആയി നിങ്ങള്‍ തന്നെ മാറൂ, അതേയ് ഞാന്‍ മാറാന്‍ ശ്രമിക്കുകയാണ്, ഒരു മനം മാറ്റം, മതം മാറ്റം, മാറ്റം എന്തായാലും അനിവാര്യം ആണല്ലോ.. അതുകൊണ്ട് ഞാന്‍ വച്ചു താമസിപ്പിക്കുന്നില്ല, ഇനിയും ഞാന്‍ കുറ്റങ്ങളും കുറവുകളും പറഞ്ഞു നടക്കുന്ന പരിപാടി നിര്‍ത്താന്‍ പോകുന്നു. ആക്ഷേപം ഉള്ളവര്‍ അടുത്ത ഏഴ് ദിവസത്തിനകം കാര്യ കാരണ സഹിതം മറുപടി അയക്കുക.

ജഗ്ഗു ദാദ.

Monday, June 8, 2009

പിണറായി ലീല ( ലാവ്ലിന്‍ കാണ്ഡം )

പിണറായി ലീല ( ലാവ്ലിന്‍ കാണ്ഡം )
( രീതി: കണി കാണും നേരം കമല നെത്രന്റെ ... )

രചന : മഹാകവി ജഗ്ഗു ആശാന്‍.
---------------------------------------------------------
കണികാണും നേരം, പിണറായി മൂര്‍ത്തി..
നിറമേറും ചെവല കോടി ചാര്‍ത്തി..
കനക കിന്നരി നാടന്‍ ബോംബുകള്‍..
അണിഞ്ഞു കാണണം...ഫഗവാനേ...( കണി കാണും നേരം..)

കൊടിയ ഭീകരന്‍ മദനി ചേട്ടന്റെ..
തോളോട് ചേര്ന്നു പിണറായി..
വോട്ടു ചോദിച്ചു..പൂട്ടിപ്പോയല്ലോ..
കലികാലം തന്നെ ഫഗവാനേ...( കണി കാണും നേരം..)

ലാവ്ലിന്‍ കേസിന്റെ കാര്യം എത്തുമ്പോള്‍
നരി പോലെ ആകും പിണറായി..
കട്ടിട്ടില്ലെന്കില്‍ തലയില്‍ പപ്പുകള്‍
തപ്പി നോക്കണോ ഫഗവാനേ.. ( കണി കാണും നേരം..)

മുഖ്യ മന്തിയാം അച്ചുമാമനെ...
പഴി ചാരനായി പിണറായി..
പതിനെട്ടും പയറ്റി..രക്ഷയില്ലല്ലോ...
വിധി അല്ലാതെന്തു ഫഗവാനേ.. ( കണി കാണും നേരം..)

ലെനിനും മാര്‍ക്സുമായ്‌.. കൊണ്ടു വന്നൊരു..
കമ്മ്യൂണിസ്റ്റ് തന്‍ പ്രസ്ഥാനം...
പൊടി പിടിച്ചല്ലോ... വഴിയില്‍ ആയല്ലോ..
സഹിക്കുന്നില്ലലോ.. ഫഗവാനേ...( കണി കാണും നേരം..)

ഡി വൈ എഫ്‌ ഐന്നു പെരിട്ടിടുള്ള...
തെമ്മാടികള്‍..തന്‍ പ്രസ്ഥാനം...
കരി ദിനത്തിന്.. പോല്ലാപ്പുണ്ടാക്കി..
നടപടിയില്ലേ..ഫഗവാനേ......( കണി കാണും നേരം..)

അഴിമതി തന്റെ.. അഴുക്കു വീണിട്ടു..
നേരിടാന്‍ പോലും കഴിയാതെ...
ജനത്തിന് നേരെ..കുതിര കേരുന്നെ..
കഴിവ് കേടല്ലേ..ഫഗവാനേ.........( കണി കാണും നേരം..)

Wednesday, June 3, 2009

നീര്‍മാതളങ്ങള്‍ പൊഴിയുമ്പോള്‍..

മാധവിക്കുട്ടി മലയാളത്തിന്റെ മധുരം ആയിരുന്നു... ഇന്നവര്‍ ഓര്‍മ മാത്രം ആകുമ്പോള്‍, നമുക്കു ചിന്തിക്കുവാനും പങ്കു വെയ്ക്കുവാനും വെറും കഥകള്‍ മാത്രമല്ല , കഥയില്ലായ്മയും കൂടി തന്നിട്ട് പോകുന്നു കഥാകാരി.

ഒരു വ്യക്തി എന്നനിലയ്ക്ക്‌, സ്വാതന്ത്ര്യത്തിന്റെയും വിലക്കുകളുടെയും അതിര്‍വരമ്പുകള്‍ ലവലേശം ഭയം കൂടാതെ മുറിച്ചു കടന്ന അവര്‍ പലര്കും ഒരു ഉത്തേജനം ആയിരുന്നു. യോജിക്കണോ വിയോജിക്കണോ കഴിയാത്ത ഒരു വ്യക്തിത്വം. എന്നാലും പലരും അവരെ മനസ്സില്‍ എങ്കിലും ആരാധിച്ചിരുന്നു. അവരുടെ കൃതികളെ ഗ്രഹാതുരത്വതോടെ മനസ്സില്‍ കൊണ്ടു നടന്നിരുന്നു.. അത് കൊണ്ടാണല്ലോ, നീര്‍മാതളങ്ങള്‍ എന്ന് ഒരു വാക്കു കേള്‍ക്കുംപോലെക്കും ഇന്നും മലയാളി മനസ് കൊണ്ടു, പാമ്പിന്‍ കാവിനു അടുത്തുള്ള, പൂത്തുലഞ്ഞ നീര്മാതലച്ചുവട്ടിലേക്ക് പോകുന്നത്.

Friday, May 1, 2009

അവിഹിത ബന്ധങ്ങളും വൈരുദ്ധ്യാത്മിക വരട്ടു വാദവും...

ഇക്കഴിഞ്ഞ കുറെ നാളുകള്‍ ആയി എന്റെ സ്വന്തം മെയില് ബോക്സില്‍ ഒരുപാടു നിവേദനങ്ങളും പരാതികളും പ്രവഹിച്ചു കൊണ്ടേ ഇരിക്കുന്നു..കാരണം ഞാന്‍ ഇടയ്ക്ക്‌ പോസ്റ്റ് ചെയ്ത കാമുകീ കാമുക സംവാദം , കേരളത്തിലെ പെന്കൊടികള്‍ക്കും പെന്കൊന്തന്മാര്‍ക്കും ഒരു അപമാനം അല്ലെ എന്ന് ഒരു കൂട്ടം കൂട്ടുകാര്‍ക്ക്‌ സംശയം.. ആണോ അല്ലയോ എന്നൊന്നും എനിക്ക് അറിയാന്‍ വയ്യ.. എന്തായാലും പരാതി സഹിക്കാന്‍ വയ്യാതെ ഞാന്‍ അത് ഡിലീറ്റ്‌ ചെയ്യുകയും ചെയ്തു.

എന്നാല്‍ പാവം ഈ ഞാന്‍ ... ഈ നീണ്ടു പരന്നു പണ്ടാരം അടങ്ങി കിടക്കുന്ന ഫൂമി മലയാളത്തിന്റെ മൂലയ്ക്ക് കിടക്കുന്ന നിരക്ഷര കുക്ഷിയും ക്രിമിയുമായ ജഗ്ഗു ദാദയുടെ ഒരു പരട്ടു ബ്ലോഗ്ഗില്‍ നിന്നും നീക്കം ചെയ്തു എന്ന് വെച്ചു നാടു വിട്ടു പോയ നമ്മുടെ പെന്കിടാക്കളുടെ ധാര്‍മിക മൂല്യങ്ങളും , അടങ്ങാത്ത അടക്കി വെച്ച ലൈംഗിക തൃശ്നകളും അതുകാരണം ഉണ്ടാകുന്ന വേലി ചാടവും അവിഹിത ബന്ധങ്ങളും അവസാനിക്കുമോ?

നമുക്കു, പ്രത്യേകിച്ചു വളര്ന്നു വരുന്ന തലമുറയിലെ പെണ്‍കുട്ടികള്‍ക്ക്‌, ധാര്‍മികമായ ഒരു മൂല്യങ്ങളും ഇല്ല എന്ന് തന്നെ വേണം പറയാന്‍..ആണുങ്ങളും അത്രയ്ക്ക്‌ ശീലവതന്‍ മാര്‍ അല്ലെങ്കിലും, പ്രകൃതി കനിഞ്ഞു നല്കിയ ഒരു ജാമ്യം ഉള്ളിടത്തോളം കാലവും, ഇല ചെന്നു മുള്ളില്‍ വീണാലും, മുള്ള് ചെന്നു ഇലയില്‍ വീണാലും മുള്ളിന് ഒരു കോപ്പുമില്ല എന്നൊരു മലയാളം പഴംചൊല്ലിന്റെ അകമ്പടിയും ഉള്ളത്കൊണ്ട് , ഉള്ളത്‌ പറയാമല്ലോ ആന്പില്ലരെ കുറ്റം പറഞ്ഞിട് യാത്രോ‌ കാര്യവുമില്ല.. ഫെമിനിസ്റ്റുകള്‍ ചാടി കടിക്കാന്‍ വന്നാലും, ഉള്ളത്‌ ഉള്ളത് തന്നെയല്ലേ?

കൂടെ പഠിക്കുന്ന പയ്യന്മാര്‍ തൊട്ടു, മോബിളിലേക്ക് മിസ്സ്‌ കാള്‍ അടിച്ച് പരിചയപ്പെട്ടു ഫോണ്‍ സൌഹൃദവും ഫോണ്‍ സെക്സും പിന്നെ പിന്നെ നേരിട്ടു കലാപടിപാടികളും ഒകെ ആയി കഴിയുന്ന എത്ര പെണ്‍കുട്ടികള്‍ ഉണ്ടെന്നു, അല്ല എങ്കില്‍ നിങ്ങള്‍ക്ക് അറിയാം എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചു നോക്ക്.. ആരെങ്കിലും കണ്ടാല്‍ മാത്രം പ്രശ്നം , കണ്ടില്ലെങ്കില്‍ എന്തും ആകാം എന്ന് മാനസിക അവസ്ഥയുള്ള നമ്മുടെ പിള്ളാരുടെ ഈ ദുരവസ്ഥയ്ക്ക് കാരണം നമ്മള്‍ തന്നെ ആണ് എന്ന് പരെയാതെ വയ്യ.

മീഡിയകളുടെ കടന്നു കയറ്റവും, സിനിമയും റിയാലിറ്റി ഷോകളും പിന്നെ സംഗീത ആല്‍ബങ്ങളിലും ഒക്കെ എന്ത് കാണിച്ചാലും അതിനെ ഒകെ കയ്യടിച്ചു പ്രോത്സാതിപ്പികുകയും, കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അവര്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കാതെ ഇന്റെര്നെട്ടിന്റെയും ടി വി ചാനലുകളുടെയും ഒക്കെ പിടിയിലേക്ക് വിട്ടു കൊടുക്കുകയും ചെയ്യുന്ന മാതാപിതാക്കളും സമൂഹവും തന്നെ ആണ് ഇതിന് ഉത്തരവാദി

ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുന്പ്, എന്റെ ഒരു അടുത്ത സുഹൃത്ത് കൊച്ചിയില്‍ ഒരു സംഗീത ആല്‍ബം പിടിച്ചു, എന്നാല്‍ ആല്‍ബം പിടിയുടെ മറവില്‍ അവന്‍ പിടിച്ച പെണ്ണുങ്ങളുടെ കണക്കു പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടി പോകും..അതും പത്തും പതിനാറും ഇരുപതും ഒക്കെ വയസുള്ള നല്ല തന്കാകകുടം പോലെ ഉള്ള പെണ്‍കുട്ടികളെയും കോടന് അവരുടെ മാതപിതാകള്‍ കൂടെ ആണ് ഒരു ചാന്‍സ് ചോദിച്ചു വരുന്നത്, എന്ത് അട്ഞുസ്റ്മെന്റുകള്‍ക്കും തയ്യാര്‍ ആകാം എന്ന്നുള്ള മാതാപിതാക്കളുടെ അപേക്ഷ കേട്ടതോടെയാണ്, ആല്‍ബത്തിന്റെ കൂടെ അല്പം അട്ഞുസ്റ്മെന്റുകളും ആയിക്കോട്ടെ എന്ന് എന്റെ നിഷ്കളങ്കനായ കൂട്ടുകാരന്‍ ആലോചിച്ചു പോയത്..

വെറും ഒരു പണക്കാരനായ അവന് ഇതു ചെയ്യാം എങ്കില്‍ സ്ഥിരം മീഡിയ രംഗത്തും ഇതിന് വേണ്ടി കച്ച കെട്ടി ഇറങ്ങിയവര്‍ക്കും എന്തും മാത്രം കാര്യങ്ങള്‍ ഒപ്പിക്കാം എന്ന് ഒന്നു ആലോചിച്ചു നോക്ക്...
നമ്മുടെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടു ഇരിക്കുന്നു, സദാചാര ബോധം എന്നത് കുട്ടികളുടെ ഇടയില്‍ പ്രത്യേകിച്ചു പെണ്‍കുട്ടികളുടെ ഇടയില്‍ ഇല്ലാതായി കൊണ്ടു ഇരിക്കുന്നു, ഒരേ സമയം മൂന്നും നാലും കാമുകന്മാരെ കൊണ്ടു നടക്കുകയും കാറിലും പാര്കിലും എന്തിന് ക്ലാസ്സ്‌ റൂമുകളില്‍ പോകും കാമം പങ്കു വെയ്ക്കുകയും ചെയ്യുന്ന നമ്മുടെ കുട്ടികള്‍ എന്തായാലും ഭാവിയിലെക് ഒരു മുതല്‍ കൂട്ടുതന്നെയാണ്...

Thursday, April 30, 2009

മണ്ടത്തരം എഴുതാന്‍ മനോരമ കഴിഞ്ഞേ ഉള്ളു...


മനോരമയുടെ ഒരു കാര്യം.. വിദ്യാഭ്യാസ വകുപ്പിന്റെയും...


ഹാക്കര്‍മാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ടെക്നോളജി അടിച്ച് മാറ്റാനായി സൈറ്റ് ഹാക്ക്‌ ചെയ്തു പോലും... ഹഹഹഹഹ ഹഹഹഹ ഹഹഹഹ ഹഹഹഹ..


ഈ മിന്നി മറയുന്ന പ്രോഗ്രാം കേരളത്തില്‍ അതും സര്‍ക്കാര്‍ വക വിദ്യാഭ്യാസ വകുപ്പിന്റെ മാത്രം സൈറ്റില്‍ ഉള്ള ഒരു അടയ ആധുനിക കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണ് .


പടത്തേല്‍ ഒന്നു ക്ലിക്കിയാല്‍ വലുതായി കാണാം..
മണ്ടത്തരം എഴുതാന്‍ മനോരമ കഴിഞ്ഞേ ഉള്ളു...

Tuesday, March 10, 2009

ഗാന്ധിജിയുടെ കോണകം ലേലത്തിന്..

രാഷ്ട്ര പിതാവ് ആയ ഗാന്ധിജി ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു പുരാതന കോണകം തന്റെ കൈവശം ഉണ്ടെന്നും, അത് ലേലത്തില്‍ വെക്കാന്‍ പോവുകയാണെന്നും, കൊച്ചി കടവന്ത്രയില്‍ ഉള്ള പൊട്ടന്‍ കുട്ടപ്പന്‍ ഇന്നലെ ഒരു പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രപിതാവ് തുടര്‍ച്ചയായി ഒരു വ്യാഴവട്ടക്കാലമായി ഉപയോച്ചിരുന്ന കോണകം പൊന്നും വില കൊടുത്തു കൈക്കലാക്കുവാന്‍ പലരും ശ്രമിക്കും എന്നാണു കരുതപ്പെടുന്നത്. രാഷ്ട്രപിതാവിന്റെ മാന്ത്രിക സ്പര്‍ശം ഏറ്റിട്ടുള്ള അമൂല്യ കോണകം അടുത്ത മാസം പത്തിന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് കൊച്ചി നഗരത്തില്‍ ലേലത്തിന് വെക്കുന്നത്.

രാഷ്ട്രീയ സാംസ്കാരിക നായകന്മാരും വന്‍കിട മുതലാളിമാരും ഇതില്‍ ഇപ്പോള്‍ തന്നെ നോട്ടം ഇട്ടിടുന്ദ്. ഇതിന്റെ മൂല്യം ഏതാണ്ട് ഇരുപത്തി അഞ്ചു മില്ല്യന്‍ വരും എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കൊനകത്തില്‍ കണ്ണും നാട്ടു ന്യൂയോര്‍ക്ക് ലേലത്തില്‍ ഗാന്ധിയുടെ കണ്ണാടി മെതിയടി തുടങ്ങിയവ സ്വന്തം കാശ് കൊടുത്തു ലേലത്തില്‍ പിടിച്ചു സര്‍ക്കാരിനു കൈമാറാന്‍ സന്മനസ് കാണിച്ച വിജയ്മല്യ അതിയായ താല്പര്യമാണ് കനിചിരിക്കുനത്. മല്യയെ കൂടാതെ റിലയന്‍സ് പ്രമുഖര്‍ അംബാനി കുടുംബം, ലക്ഷ്മി മിട്ടല്‍, ഹില്ടോന്‍ ഹോട്ടെല്‍ ഉടമകള്‍, ക്രികെറ്റ് സിനിമാ താരങ്ങള്‍ ആയ സച്ചിന്‍ , ഗാങ്ങുളി, ശില്പ ഷെട്ടി, ഷാരൂക് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ തുടങ്ങിയവരും മത്സര നിരയില്‍ ഉണ്ട്.. ഈ കോണകം എന്ത് വില കൊടുത്തും സ്വന്തമാക്കാന്‍ ആഗ്രഹം ഉണ്ടെന്നു തെന്നിന്ത്യന്‍ സിനിമാ താര രാനിയായ നയന്‍താരയും അറിയിച്ചിട്ടുണ്ട്... കൊനകത്തിനു വേണ്ടി ഇനിയും ഒരു മത്സരത്തിനു താന്‍ തയ്യാര്‍ ആണെന്നും അതിന് വേണ്ടി ബോളിവൂടും ആയി സഖ്യം ഉണ്ടാക്കി വേണ്ടത് ചെയ്യും എന്നും, മത്സരം നയന്താരയോടല്ല, തന്നോടു തന്നെ ആണെന്നും അസിനും അറിയിച്ചിട്ടുണ്ട്.

ഈ കോണകം കടല് കടക്കാതെ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം സോണിയ ഗാന്ധി ഉള്‍പ്പടെ പല പ്രമുഖ കോണ്ഗ്രസ് നേതാക്കളും അഭിപ്രായപ്പെട്ടു, രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും, കൂടാതെ ഗാന്ധിയുടെ കൊച്ചുമക്കളും വരെ ഇതിന് വേണ്ടി മുറവിളി ഉയര്തി കഴിഞ്ഞു .. കാര്യം ഞ്നങ്ങള്‍ ഒന്നും ഒന്നും രണ്ടു സംസ്ഥാനത്തെ ഉള്ളു എങ്കിലും, കോനകാത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാര്‍ അല്ല എന്നാണ് കമ്മ്യൂണിസ്റ്റ് പോളിറ്റ് ബ്യുറോ ഇന്നു ഡല്‍ഹിയില്‍ അറിയിച്ചത്, ഒരു അഖില ലോക ബക്കറ്റ് പിരിവു നടത്തി പണം പിരിച്ചു ഈ കോണകം ലേലത്തില്‍ സ്വന്തം ആക്കാന്‍ ആണ് കാരാട്ടിന്റെയും കൂട്ടരുടെയും ശ്രമം.

കോണക ലേലത്തില്‍ കേന്ദ്ര സര്‍ക്കാരിന് അതിയായ താല്പര്യം ഉണ്ടെന്നും, സങ്ങതികള്‍ സസൂഖ്മം നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര മന്ത്രി അംബിക സോണി ഇന്നു പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു, എന്ത് വില കൊടുത്തും ഇതു നേടി എടുക്കണമെന്നു വിജയ് മല്യയോടു താനും, പ്രധാന മന്ത്രിയും നേരിട്ടു വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും കിട്ടിയാല്‍ ഉടന്‍ തന്നെ ഡല്‍ഹിക്ക് എത്തിക്കും എന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ ലേലത്തില്‍ താന്‍ പന്കെടുക്കുനത് തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണെന്നും, കോണകം ലേലത്തില്‍ പിടിക്കാന്‍ ഇതു വരെ ഒരുത്തനും തന്നെ വിളിച്ചിട്ടില്ല എന്നും ആണ് മലയ ഇതിനെ കുറിച്ചു പ്രതികരിച്ചത്.

ഈ കോണകം ഒറിജിനല്‍ തന്നെ ആണോ എന്നറിയാന്‍, ഡോക്ടര്‍ മാളിനിയെകൊണ്ട് ഒരു ഫോരെന്സിക് പരിശോധന ആവശ്യം ആണെന്ന് ഇന്നു ഡല്‍ഹിയില്‍ കൂടിയ ഉന്നത തല യോഗം ആവശ്യപെട്ടു, എന്തായാലും കുട്ടപ്പന് ഇപ്പോള്‍ അതി ശക്തമായ സുരക്ഷ ആണ് ഒരുക്കിയിട്ടുള്ളത്. കോണകം ഇപ്പോള്‍ ഇന്ത്യക്ക് പുരതാനെന്നും, അത് ഏതോ ഒരു ബാന്കിലെ ലോക്കെരില്‍ ആണെന്നും ആണ് കുട്ടപ്പന്‍ പറഞ്ഞതു. എന്നാല്‍ കുട്ടപ്പനെ തട്ടിക്കൊണ്ടു പോയി കോണക രഹസ്യം ചോര്‍ത്തി അത് കൈക്കലാക്കാന്‍ പാകിസ്ഥാന്‍ ആസ്ഥാനം ആകിയുള്ള ചില ഭീകര സങ്ങടനകള്‍ പദ്ധതി ഇട്ടിട്ടുല്ലതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ കൊച്ചി കടപ്പുറം വഴി പ്ലാസ്റ്റിക് ബോട്ടില്‍ വന്നു കുട്ടപ്പനെ തട്ടികൊണ്ട്‌ പോകാന്‍ ആണ് പദ്ധതി അത്രേ.. അത് കൊണ്ടു കൊച്ചി തൊട്ടു ആലപ്പുഴ വരെ തീരാ ദേശ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഈ കോണകം ആര് നേടിയാലും അത് ഒരു ഗ്ലാസ് പെട്ടിക്ക് അകത്തു വെച്ചു എല്ലാ സംതാനങ്ങളിലും പ്രദര്‍ശിപ്പിക്കണം എന്ന് ബന്ങാല്‍ ആസ്ഥാനം ആക്കിയുള്ള ആഹിംസ്തന എന്ന് സംഘടന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു .. മഹാനായ നേതാവ് ഉപയോഗിച്ച മഹത്തായ സാധനം എന്നതുകൊണ്ട് ചരിത്രപരവും സാംസ്കാരിക പരവുമായി ഇതിന് ഒരു വല്യ സ്ഥാനമാണ് ഉള്ളതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Friday, February 20, 2009

ജിഹാദിന്റെ പുതിയ മുഖം.. ലവ് ജിഹാദ് കേരളത്തില്‍.

പെണ്‍കുട്ടികളെ പ്രണയിച്ചു വിവാഹം കഴിച്ചതിനു ശേഷം മത പരിവര്‍ത്തനം ചെയ്യുന്ന ലവ് ജിഹാദ് എന്നൊരു സംഘടന കേരളത്തില്‍ പ്രവര്ത്തിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് ഇങ്ങനെ മതം മാറ്റിയിരിക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ ഏഴ് മാസക്കാലം കൊണ്ടു ഏതാണ്ട് നാലായിരത്തോളം കല്യാണങ്ങള്‍ ഇങ്ങനെ നടന്നു എന്നാണ് ഔദ്യോഗികമായ വിവരം. ഇത്തരത്തില്‍ ഉള്ള മത പരിവര്‍ത്തനം കൂടുതലായി ശ്രദ്ധയില്‍ പെട്ടതോടെ, പല ഏജന്‍സികളും ഇതിനെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം കാസര്‍ഗോഡ്‌ കൊച്ചി തിരുവന്തപുരം എന്നിവിടങ്ങളില്‍ ആണ് ഇതു കൂടുതല്‍ ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുനത്.

ഇസ്ലാം മതത്തില്‍ പെട്ട യുവാക്കളെ ആണ് ഈ സംഘടന ഇതിനായി നിയോഗിച്ചിരിക്കുനത്. പല മുസ്ലീം സംഘടനകളുടേയും അറിവോടെയും ആശീര്‍വാധതോടെയും ആണ് ഇതിന്‍റെ പ്രവര്‍ത്തനം. എല്ലാ മേഘലകളിലും പെട്ട യുവാക്കള്‍ ഇതില്‍ സജീവമായി പ്രവര്ത്തിക്കുന്നു, എങ്ങിനീയരിംഗ് കോളേജുകള്‍, ടെക്നോപാര്‍ക്ക് ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് ഇവര്‍ കൂടുതല്‍ ആയി ശ്രദ്ധ കേന്ദ്രീകരിചിരിക്കുനത്. ബസ്സ് കണ്ടക്ടര്‍ കിളികള്‍ എന്നിവരും ഓട്ടോ റിക്ഷ തൊഴിലാളികളും ഒക്കെ ഇവരുടെ പടയില്‍ പെടും. വിദേശ സംഘടനകള്‍ ആണ് ഇതിലേക്കായി പണം ഒഴുക്കുന്നത്.

കോളേജ് കുമാരി മാരെയും ഉദ്യോഗസ്ഥര്‍ ആയ യുവതികളെയും ആണ് ഇവര്‍ നോട്ടം ഇട്ടിരിക്കുനത്. ഇതര മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിക്കുവാനും, വലയില്‍ വീഴ്ത്തി വിവാത്തിലേക്ക് എത്തിക്കുവാനും ആണ് സന്ഘടനയുടെ നിര്‍ദേശം. രണ്ടു ആഴ്ചയ്ക്കുള്ളില്‍ പ്രണയത്തില്‍ വീഴാത്ത പെണ്‍കുട്ടികളെ ഉപേക്ഷിക്കുവാനും, പ്രണയിച്ചു എത്രയും വേഗം തന്നെ വിവാഹത്തില്‍ എത്തിക്കുവാനും, അത് കഴിഞ്ഞു ഏതാനും മാസക്കാലം കൊണ്ടു മത പരിവര്‍ത്തനം ചെയ്യുവാനും, വീടുകരില്‍ നിന്നും അകറ്റി നിര്‍ത്തുവാനും, കുറഞ്ഞത് മൂന്നു നാല് കുട്ടികള്‍ എങ്കിലും ഉണ്ടാക്കുവാനും ആണ് ഈ സംഘടന നിഷ്കര്‍ഷിക്കുന്നത്. മതം മാറ്റപ്പെടുന്ന യുവതികളുടെ ജീവിത ചിലവുകള്‍ക്കായി പണവും, ആണ്‍കുട്ടികള്‍ക്ക് കച്ചവടങ്ങള്‍ നടത്തുവാന്‍ സഹായങ്ങളും ഇവര്‍ നല്കി വരുന്നു.

കഴിഞ്ഞ ഒരു വര്‍ഷക്കാലം ആയിട്ടാണ് ഈ സംഘടന സജീവമായി പ്രവര്‍ത്തനം തുടങ്ങിയത്. പെണ്‍കുട്ടികളെ വലയില്‍ ആകുവാനായി ഈ സംഘടന യുവാക്കള്‍ക്ക് പ്രത്യേക ക്ലാസ്സുകളും മൊബൈല് ഫോണുകള്‍ വസ്ത്രങ്ങള്‍ ബൈക്കുകള്‍ തുടങ്ങിയവയും നല്കി വരുന്നുണ്ട്.

ഇതിനെ കുറിച്ചു ടെക്നോപാര്‍ക്ക്‌ , ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ ഉള്ള ചില സുഹൃത്തുക്കളോട് ഞാന്‍ അന്വേഷിക്കുകയുണ്ടായി, അറിഞ്ഞ വിവരങ്ങള്‍ തികച്ചും സത്യം ആണെന്നായിരുന്നു അവരുടെ പ്രതികരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അവരുടെ അറിവില്‍ ഏതാണ്ട് ഏഴ് പെണ്‍കുട്ടികള്‍ വിവാഹവും മത പരിവര്‍ത്തനവും നടത്തിയിരികുനത്. ( അറിയാത്ത എത്രയോ പേര്‍ ഉണ്ടാകും..). വിവാഹം കഴിച്ചതിനു ശേഷം ഇവര്‍ ജോലിയില്‍ തിരിച്ചു പ്രവേശിക്കുകയോ, വീടുകരെയോ കൂടുകരെയോ സഹപ്രവര്തകരെയോ ബന്ധപെട്ടിടില്ല എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. മാത്രവുമല്ല തിരിച്ചു അന്വേഷിച്ചു വിളിച്ചവര്‍ക്ക് കിട്ടിയ പ്രതികരണവും അത്ര സുഖകരമല്ല എന്നതുമാണ്‌ അറിയുന്നത്.

കേരളത്തില്‍ അപ്പാടെ വേരുകള്‍ ഉള്ള ഈ പുതിയ ജിഹാദിന് ജില്ലകള്‍ തോറും പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പികാന്‍ പ്രത്യേക സോണ്‍ ചെയര്‍മാനും ഉണ്ട്. കോളേജുകളിലെ പ്രവേശനത്തിന് മുന്നോടിയായി, പെണ്‍കുട്ടികളുടെ മത വിഭാഗം തിരിച്ചുള്ള ലിസ്റ്റ് തയ്യാറാക്കാന്‍ പ്രത്യേക യൂണിറ്റുകളും ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മതം, സാമ്പത്തികം, മാതാപിതാക്കളുടെ വിവരങ്ങള്‍, ഇവര്‍ക്ക് സമൂഹത്തില്‍ ഉള്ള സ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പഠിച്ചതിനു ശേഷമാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. മാതാപിതാക്കള്‍ വളരെ ലാളിച്ചും എന്നാല്‍ അതീവ ശ്രദ്ധയോടും കൂടി വളര്‍ത്തിയ ( അധികം ലോക പരിചയം ഇല്ലാത്ത ) പെണ്‍കുട്ടികളെ ആണ് ഇവര്‍ക്ക് മുഖ്യമായും ഉന്നം വെക്കുക. പ്രത്യേകിച്ചും എന്‍ ആര്‍ ഐ കുട്ടികളെയും, പെണ്‍കുട്ടികള്‍ മാത്രം ഉള്ള സ്കൂളുകളില്‍ പഠിച്ച കുട്ടികളെയും ആണ് പ്രധാന ലക്ഷ്യം. സൌഹൃദവും സഹായവും ഒക്കെ ആയി അടുത്ത് കൂടുന്ന ഇവര്‍ തക്കം കിട്ടുനത് അനുസരിച്ച് ഇവരുടെ അജണ്ട നടപ്പില്‍ ആക്കുകയും, പുരോഗതി സന്ഘടനയെ അറിയിച്ചു ആവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു.

കേള്‍ക്കുമ്പോള്‍ നമുക്കൊരു തമാശയായി തോന്നാം എങ്കിലും, ഇതൊരു സത്യം ആണെന്ന തിരിച്ചറിവ് നമുക്കു ഞെട്ടല്‍ ഉളവാക്കും . സ്നേഹിക്കുവാനും, സ്നേഹിച്ച പുരുഷനെ വിവാഹം കഴികുവാനും പ്രായ പൂര്‍ത്തിയായ എല്ലാവര്ക്കും അവകാശം ഉണ്ട് എങ്കിലും, ഇത്തരം കപട പ്രണയങ്ങളും, അതിന് പിന്നില്‍ ഉള്ള ചില ഗൂഡ ഉദ്ദേശങ്ങളും പ്രണയത്തിന്റെ അര്‍ത്ഥവും ആത്മാര്‍ഥതയും ഇല്ലാതെ ആക്കുകയാണ്. അതുകൊണ്ട് മാതാ പിതാക്കള്‍ സൂക്ഷിക്കുക , നിങ്ങളുടെ കുട്ടികള്‍ അവരുടെ സൌഹൃദങ്ങള്‍, സ്നേഹ ബന്ധങ്ങള്‍ ഇവയൊക്കെ എങ്ങനെയുള്ള ആളുകള്‍ ആണ് എന്ന് നിരീക്ഷിക്കുക.. അല്ലെങ്കില്‍ പ്രസവിച്ചു വളര്‍ത്തി വലുതാക്കിയ പുന്നാര മക്കള്‍, ചില മത ഭ്രാന്തന്‍ മാരുടെയും, തീവ്രവാദികളുടെയും വലയില്‍ കുടുങ്ങി, നിങ്ങള്ക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം.

ഒരു മലയാള പത്രത്തില്‍ വന്ന ഒരു ചെറിയ വാര്‍ത്തയില്‍ തുടങ്ങിയ എന്റെ അന്വേഷണം ഞാന്‍ കഴിഞ്ഞ കുറെ ആഴ്ചകള്‍ ആയി തുടരുന്നു.. കിട്ടുനത്‌ അനുസരിച്ച് വിവരങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നതാണ്..